Download Mobile Athan (Azan) Software for your Cell Phone         Download Athan (Azan) Software for your Computer    The Holy Qur'an          MP3      Prophet Muhammad (S)      Hadith     Khalifa Umar (R) 

                           K I C R LIVE












































































                           






































കത്താതെ കത്തുന്ന മുടി : കാന്തപുരത്തോട്‌ ഒന്‍പത് ചോദ്യങ്ങള്‍


















Tajudheen KV ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയിലേക്ക് നമ്മളെത്തിയത് ഒരു ദിവസംകൊണ്ടായിരുന്നില്ല . 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടികുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം നിരവധി ആളുകളുടെ വര്‍ഷങ്ങളുടെ നിരന്തര പ്രയത്നഫലമാണ്. മനുഷ്യരുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്. ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് മുസ്ലിം ലീഗിന്റെ പടനായകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന മാനവികത പുൽകിയവരെ കുറിച്ചായിരുന്നില്ല. 


കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയിൽ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയകാലമാം ജവനാശ്വത്തിന്റെ കാൽ പെരുമാറ്റത്തിന് കാതോർക്കാതെ മൂഢസങ്കൽ‌പ്പങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയ ഒരു ജനതയെ വിളിച്ചുണർത്തി മാനവിയതയുടെ പൊരുളോതിക്കൊടുത്ത് പ്രതാപത്തിലേക്ക് നയിച്ച മഹാരഥന്മാർ മൺമറഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഒന്നാണോ ഈ മാനവികത!അല്ല, ഉണർന്നിരിക്കുന്ന ചിന്തകളിൽ ഒന്നിച്ചിരുന്ന സമുദായത്തെ വിദ്വോശ്വത്തിന്റെയും പകയുടെയും മുള്ളാണികൾ തറച്ചും ഭിന്നിപ്പിലേക്ക് നയിച്ചും പാണ്ഡിത്യ സിംഹതകളുടെ മറവിൽ തൻപ്രമാണിത്വങ്ങളെ ഊതിവീർപ്പിച്ച് മാനവിയതയുടെ മനോഹരിതയെ വികൃതമാക്കി ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചെടുത്ത് മാനവ ധർമ്മ ശാസ്ത്രത്തെപോലും നാണത്തിലാക്കി എന്തും കുടിപ്പിക്കാം എന്ന പരുവത്തിലെത്തിച്ച് മാനക്ഷതി വരുത്തി മാനം കെട്ട മാനവലീലകളുമായി സുൽത്താനുൽ ഉലമ 2012 ഏപ്രി 12 മുതൽ 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളയാത്രക്കിറങ്ങുന്നുണ്ട് എന്നറിഞ്ഞ് ഉറക്കം നടിച്ചതാണോ ഈ മാനവികത!അതുമല്ല, പിന്നെയോ?മാനുഷധർമ്മങ്ങളെ മുറുകെപിടിച്ചിരുന്ന മലങ്കരയുടെ ഹൃദയങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് തനിക്ക്മാത്രം തക്ബീർ വിളിക്കാൻ പാകത്തിന് തന്റെ പാണ്ഡിത്യത്തെ നിർലജ്ജം ഉപയോഗപ്പെടുത്തി വളർത്തിയെടുത്തവർ മോന്തിക്കുടിച്ച മുടിവെള്ളം അല്പമെങ്കിലും ദഹിക്കാതെ ആരുടെയെങ്കിലും ആമാശയത്തിൽ കിടക്കുന്നുണ്ടെങ്കിൽ അത് തികട്ടിവരാതിരിക്കാനായി മാനവികതയുടെ പേരിൽ ആശ്രയം തേടിയുള്ളയാത്ര! അതിലപ്പുറം ഇതിനെ വിലയിരുത്താനാവില്ല.


കുടിച്ചവെള്ളം അലിഞ്ഞ് ചേരട്ടെ ധമനികളിൽ! പിന്നെ തിളക്കട്ടെ അതിലുശിര്പൂണ്ട് മാനവികത!
എന്ന് പറയാമല്ലാതെ കേരളത്തിന്റെ മാനവികത ഉറങ്ങിക്കിടക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. സാക്ഷാൽ എ.പി. ഉസ്താദിനും ഇതിന് ചുക്കാൻ പിടിക്കുന്ന ബിസ്നസ് പാർട്നേഴ്സിനും ഒട്ടും തോന്നിയിട്ടുമുണ്ടാകില്ല,എന്നാൽ മാനവികതക്ക് വേണ്ടി പാടിയ ഉണർത്തുപാട്ടിന്റെ ഈരടികൾ ഇശലായി പെയ്തിറങ്ങുന്നതിന്ന് മുമ്പ് തന്നെ അട്ടപ്പാടിയിൽ നിന്ന് തമ്പുരുവിൽ കൈവിരലമർത്തി താളം പിടിച്ച് സഖാഫികൾ അത്ഭുതം സൃഷ്ടിച്ചു എന്നത് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം വലിയ ഉണർത്തുപാട്ടാണ്. 


വെളിച്ചം വിതറാൻ ഒരു വിളക്കുമരമില്ലാതെ..കൂടാരമൊരുക്കാൻ മരുപ്പച്ചകാണാതെ..ഭാരമിറക്കിവെക്കാൻ അത്താണിയില്ലാതെ..മോതിരക്കൈവിര‌ൽ‌പോലും മുരടിച്ച്പോയി ..മൂടൽ മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ മരവിച്ച് പോയ നമ്മുടെ പൂർവ്വികരുടെ കാലം! 


തീർത്തും നിരാശാപൂർണ്ണമായ ഒരു അന്തരീക്ഷത്തിൽ നിന്ന് നമ്മെ വെളിച്ചത്തേക്ക് നയിച്ച പൂർവ്വികർ ,മാനവികതയിലൂന്നിയ സ്വപനങ്ങളുടെ പൂ ചൊരിയുന്ന ജീവിതത്തിന്റെ വസന്തം നൽകി നമ്മെ അനുഗ്രഹിച്ചു! എന്നിട്ടും നാം പഠിച്ചില്ല.എന്നും ചൂഷിതരുടെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെടാൻ കാരണമായത് അധ്വാന ഭാരമില്ലാതെ മാനവികതയുടെ സ്വാതന്ത്ര്യം പുൽകാനായത് കൊണ്ടാണോ ?മടിയരും മഡയരും മൂഢരുമായവരെപ്പോലെ നാം ഉണരാത്ത മാനവികതയുടെ അനുയായികളോ ?അങ്ങിനെയൊന്നുമില്ല. എല്ലാവരും ഉണർന്ന് തന്നെയാണിരിക്കുന്നത്. ചിലർക്കെങ്കിലും അങ്ങിനെ തോന്നുന്നത് ,താൻ പറഞ്ഞത് ഹൽഖ് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള വരുണ്ട് എന്നതിനാലാകാം . ജനബാഹുല്യം കാരണം തന്റെ കട്ടിയേറിയ ചർമ്മചൂടറിയാൻ കഴിയാത്ത ഹതഭാഗ്യർ കാറിനെപോലും മുത്തിമണക്കുന്നത് കാണുമ്പോൾ ആർക്കായാലും ഇങ്ങിനെഒക്കെ തോന്നും എന്നത് സ്വാഭാവിക മനുഷ്യ ചാപല്യംമാത്രം.നാല് ദശകങ്ങളോളം ദീൻപറഞ്ഞിട്ടും പഠിപ്പിച്ചിട്ടും മനുഷ്യരുടെ...,വേണ്ട !, അട്ടപ്പാടിയിലെ സഖാഫിക്കെങ്കിലും മാനവിയതയുടെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ ! ചില പെൺകിടാക്കൾക്കെങ്കിലും മാന്യമായി ജീവിക്കാമായിരുന്നു. മാനവിയത തൊട്ട് തീണ്ടാത്ത ഇക്കൂട്ടർ മാനവികതക്ക് വേണ്ടിയാത്രനടത്തുമ്പോൾ ആശ്ചര്യപ്പെടുന്നത് മാനവ സമൂഹവും പരിഹാസ്യപൂർവ്വം നിന്ദിക്കുന്നത് അബുൽ‌ഐതമിന്റെ രാപ്പനി അറിയുന്ന സഖാഫികളും ഭയപ്പാടോടെ നോക്കികാണുന്നത് അട്ടപ്പാടി സ്ഥാപനത്തിലുണ്ടായിരുന്ന നാല്പത് സഹോദരിമാരും കുടുംബങ്ങളുമാണ് .കാലം അവരെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും തന്റെ നാഥനോട് ഖിയാമത്ത് നാളിലെ സൃഷ്ടികളുടെ പുനർജന്മം വരെ ആയുഷ്ക്കാലം നീട്ടിത്തരണമെന്നപേക്ഷിച്ച ഇബ്‌ലീസിന്റെ അഹന്തക്ക് സമാനമായ ദാര്ഷ്ട്യം ഈ വിഷയത്തിൽ അസം ഖ്യം സ്ഥാനപ്പേരുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കാന്തപുരം ,വെച്ച് പുലർത്തരുതെന്നും ഇപ്പോൾ കേരളത്തിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന മാനവികതയെ മാനഭംഗപ്പെടുത്തരുതെന്നും അപേക്ഷിക്കുന്നതോടൊപ്പം, മുടിവിഷയത്തിൽ കലുഷിതമായ വിശ്വാസ അന്തരീക്ഷത്തിൽ നിന്ന് വിശ്വാസികളെ മോചിപ്പിക്കാൻ പണ്ഡിത ശ്രേഷ്ഠർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ....സംശുദ്ധമാക്കപ്പെട്ട വിശ്വാസ സംഹിതകൾ ഉയർത്തിപ്പിടിക്കാൻ അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...




മാനവികത എന്ന പദത്തിന്‍റെ അര്‍ത്ഥം എന്താണ് എന്ന് അറിയാതെ ആണ് കാരന്തൂരികള്‍ യാത്രക്ക് ഒരുങ്ങുന്നത് ! കൊന്നും കൊലവിളിച്ചും മഹല്ലുകളില്‍ ഫിത്ന ഉണ്ടാക്കിയും മദ്രസകള്‍ക്കിടയില്‍ ഇടച്ചുമര് കെട്ടിയും നോമ്പും പെരുന്നാളും ഭിന്നിപ്പിച്ചും കുടുംബത്തില് ‍ശത്രുത വളര്‍ത്തിയും നടക്കുന്ന നിങ്ങള്‍ക്ക് മാനവികത പറയാന്‍ അവകാശമുണ്ടോ എന്ന് സ്വയം ചോദിക്കുക. തന്‍റെ അനുയായികള്‍ക്ക് മാനവികത തീരെ ഇല്ല എന്ന് ബോധ്യം വന്ന പെരുംകള്ളനു തോന്നിയ തമാശ ..അതാണ്‌ ഈ യാത്ര.മാനവികത തൊട്ടു തീണ്ടിയിട്ടുള്ള ആരെങ്കിലും ആ പാളയത്തില്‍ ഇനി ബാക്കിയുണ്ടോ ..കള്ളമുടി ചെലവാകുന്നില്ല എന്ന് കണ്ടപ്പോള്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ നിങ്ങള്‍ നടത്തുന്ന ഈ നാടകം കേരളത്തിലെ സകല ജാതി ആളുകള്‍ക്കും മനസ്സിലായിക്കഴിഞ്ഞു ആത്മീയ ചൂഷണത്തിനെതിരെ..SKSSF വിമോചന യാത്ര..2012
പറഞ്ഞതത്രയും ആരാണ് കാന്തപുരമെന്നതും എന്താണ് മർക്കസെന്നതുമാകുമ്പോൾ എങ്ങിനെ പണമുണ്ടാക്കാനാകുമെന്നാണ് പല കാ(മി)ലി സഖാഫികളും ചിന്തിച്ചിരുന്നത് . അതിന് പറ്റിയ ഒരു സാഹചര്യം മുടിയിലൂടെ കായിദെ സമാൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച സുൽത്താനുൽ ഉലമ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.പിരിച്ച് കിട്ടിയതിന്റെ മൂന്നിലൊന്ന് മാത്രമെ മുടി കർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ, ഉസ്താദവർകളെങ്ങാനും മുടിവിട്ട് മാപ്പിരന്നാൽ പണം തിരിച്ച് കൊടുക്കാനാകാതെ നടുപ്പുറം ചെണ്ടപ്പുറമാകുന്നത് മുടിപ്പള്ളിക്ക് വേണ്ടി പണം പിരിച്ച സഖാഫികളുടെയും അഹ്സനികളുമടക്കമുള്ള താപ്പാനകളുടേതാണ്` എന്ന മറ്റൊരു വസ്തുതയുമുണ്ട്. നിതംബം കവിഞ്ഞ മുടി കണ്ടിട്ടും പൂത്തുലഞ്ഞ മുടി വിറ്റ് കാശാക്കിയിട്ടും കാര്യമറിയാതെ കാൽ‌വണ്ണകൾക്കിടയിൽ കൈകൾ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഉറങ്ങുന്നവരെയും കൂട്ടിയുള്ള ഈ യാത്ര ഏറെ ഉപകരിക്കുന്നത് ജമമുജാഹിദുകളെ ആവോളം എതിർക്കുകയും ആ എതിർപ്പുകളിലൂടെ അവരെ വളർത്തുകയും അവരുമായി ബിസ്നസ്പങ്കാളിത്വമുറപ്പിക്കുകയും ചെയ്യുന്നവർക്കാണ് എന്ന് വരും കാലങ്ങളിൽ മനസ്സിലാക്കാം.


ബഹു:പാണക്കാട് ഹൈദരലി തങ്ങൾ വ്യാജമുടിയെ പുറം കാല് കൊണ്ട് തട്ടിക്കളയാൻ ആഹ്വാനം ചെയ്തപ്പോൾ നില നില‌നില്പിന് വേണ്ടി യുക്തിവാദി സംഘത്തെ മറയാക്കി ഒളിയമ്പുകളെറിയുന്നതിൽ വ്യാപൃതരായിരിക്കുകയാണിപ്പോൾ തക്ബീർകുട്ടികൾ . ഉസ്താദിന്റെ ജലം മലിനമാണെന്ന് വാദിക്കുന്നവർ പാണാക്കാട്ട് ഊതിക്കൊടുക്കുന്ന വെള്ളം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് നിരീശ്വരത്തിന്റെ അരക്കെട്ടിൽ മറഞ്ഞ് നിന്ന് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണിന്ന്.ബഹുമാന്യനായ മർഹും പണക്കാട് ശിഹാബ് തങ്ങൾ തന്നെ ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് നാം ദൃശ്യമാധ്യമങ്ങളിലൂടെ ശ്രവിച്ചതാണ്. ആർക്കും എപ്പോഴും പരീക്ഷണ വിധേയമാക്കാൻ പാകത്തിന് പരസ്യമായി തന്നെയാണ് ബഹുമാനപ്പെട്ടവർ അവിടെ വെള്ളം ഊതിക്കൊടുത്തതും മന്ത്രിച്ച് കൊടുത്തിരുന്നതും
എന്ന് വെക്തമാകാത്തവരായി ആരാണുള്ളത്. എന്നാൽ നമ്മുടെ മാനവികതയുടെ പിതാവാകാൻ തയ്യാറെടുക്കുന്ന അബുൽ ഐതമിന്റെ വെള്ളമോ ?അത് ശാസ്ത്രീയമായി ആണോ പെണ്ണോ എന്ന് തെളിയിക്കാൻ എന്താണ് മർഗ്ഗമുള്ളത്?. യുക്തിവാദികളോ നിരീശ്വരപ്രേമികളോഅല്ല, വിശ്വാസികൾ തന്നെ ശറ‌അ്ഇൽ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളിലൂടെ തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും നീതി-നിയമബോധത്തിന്‍റെയും മൂല്യങ്ങളുള്ള മാനവികതയാണ് നമുക്കാവശ്യമായത്. അത്തരത്തിലൊരു മാനവികതയാണ് ഷെയ്കുൽ ഉലമയും അനിയായികളും കേരളയാത്രയിലൂടെ ലക്ഷ്യമിടുന്നത് എങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് ‘മാനവിയത’എന്ന മനുഷ്യത്വത്തെ മുൻ നിർത്തി വിശ്വാസികളുടെ മനസ്സിൽ കാർമേഘം പോലെ കുമിഞ്ഞു കൂടിയ ബോബെ ജാലിയാവാലയിൽ നിന്ന് വാങ്ങിയ മുടിയെ കുറിച്ചുള്ള ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ്. മനുഷ്യവർഗ്ഗം നില നിൽക്കുന്നിടത്തോളം


“മുടി വിവാദം” ഇനിയും അണഞ്ഞിട്ടില്ല അണയുന്ന മട്ടുമില്ല. കത്തിച്ചാല്‍ കത്തുമെന്നും , കത്തില്ലെന്നും , കത്തിച്ചു തെളിയിക്കണമെന്നും കത്തിക്കാതെ തന്നെ തെളിഞ്ഞതാണെന്നും എന്നൊക്കെ പറഞ്ഞു വിവാദം കത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്‍റെ ഏറ്റവും അടുത്ത കൂട്ടുക്കാരും കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പ് വേളകളില്‍ മുസ്ലിം ലീഗെന്ന ആജന്മ ശത്രുവിനെ തോല്പ്പിക്കാന്‍ വേണ്ടി പിന്തുണ ചോദിച്ചാലും ഇല്ലെങ്കിലും പതിച്ചു നല്‍കാറുള്ള സി. പി . എമ്മിന്‍റെ ജീവിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ആചാര്യനായ സാക്ഷാല്‍ സഖാവ് ( ഇടയ്ക്കു എപ്പോഴോ സ്നേഹം കൂടിയപ്പോള്‍ മൌലാനാ എന്ന് എ. പി. ഗ്രൂപുകാര്‍ വിളിച്ചതായി ഒരു ശ്രുതിയുണ്ടായിരുന്നു ) പിണറായി വിജയന്‍ തന്നെ മുടിവിവാദത്തില്‍ പങ്കു കൊണ്ട് എല്ലാ മുടിയും കത്തുമെന്നു പ്രസ്താവിച്ചു കളഞ്ഞിരിക്കുന്നു .
കാന്തപുരം മുസ്ലിയാരെ സംബന്ധിച്ചേടത്തോളം ഇത് ഓര്‍ക്കാപുറത്ത് കിട്ടിയ നല്ല ഒന്നാന്തരം അടിതന്നെയാണ്, അതാണ്‌ ഉസ്താതും സി . പി. എമ്മും തമ്മിലുള്ള ഇരിപ്പ് വശം. ഉസ്താതും സി. പി . എമ്മും തമ്മിലുള്ള ബന്ധമെന്ന് പറഞ്ഞാല്‍ അതൊരുതരത്തില്‍ അമേരിക്ക ഇസ്രായേല്‍ ബന്ധമാണ് . രണ്ടുപേരും പരസ്പരം വളര്‍ന്നു കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന അഭ്യുദയ കാംഷികള്‍ . മ്സുലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനം തകര്‍ന്നു അവിടെ സി . പി. എം കയറിയിരിക്കണമെന്നു ഉസ്താതും , മുസ്ലിം ലീഗിന്‍റെ ശര്റില്‍ നിന്നും സമുദായത്തെ രക്ഷിച്ചു ലീഗ് വിരോധിയായായ ഉസ്താതിന്‍റെ ഗ്രൂപ്പില്‍ സമുദായം അഭയം പ്രാപിക്കണമെന്നു ആഗ്രഹിക്കുന്നവരാണ് സി  .പി. എമ്മുകാരും . ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധം .



 കാന്തപുരം ഗ്രൂപ്പ് ജന്മം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗിനെ പിന്തുണക്കുന്ന ഇ. കെ വിഭാഗത്തെ എതിര്‍ക്കാന്‍ എല്ലാ വിധ രാഷ്ട്രീയ പിന്തുണയും കൊടുത്തു വരുന്നത് സി. പി. എം ആണ് . പഴയ സമസ്തയുടെ കീഴില്‍ ഉണ്ടായിരുന്ന പല മദ്രസകളിലും ഇടച്ചുമര്‍ സ്ഥാപിച്ച് സമാന്തര മദ്രസ്സ സൃഷ്ടിച്ചതും നിലവിലുണ്ടായിരുന്ന പല മഹല്ലുകളും വിഭചിച്ചു സമാന്തര മഹല്ലും പള്ളികളും സ്ര്ഷ്ടിക്കപ്പെട്ടതിലും സി. പി. എമ്മിന്റെ സഹായം അകമഴിഞ്ഞതായിരുന്നു . തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മലബാര്‍ മേഖലയില്‍ സി . പി. എമ്മിന്‍റെ ഏത് നേതാവ് വന്നാലും കരന്തൂരിലെ മര്‍കസില്‍ ഉസ്താദിനെ മുസാഫഹത്ത് ചെയ്യാതെ പോകാറില്ല. തെരഞ്ഞെടുപ്പ് കാലം അടുത്താല്‍ ടി. കെ ഹംസയടക്കമുള്ള ചില നേതാകള്‍ക്ക്  സുന്നി ബാധ കേറുന്നതും പതിവാണ്, തെരഞ്ഞെടുപ്പ് കാലം വന്നാല്‍ പിന്നെ ഞാന്‍ “സുന്നി”യാണെന്നും അതും നല്ല നൂറ്റിപ്പത്ത് “എ പി സുന്നിയാണെന്നും” പ്രഖ്യാപിക്കാറുള്ള ഹംസ സഖാവ് പിണറായിയുടെ പാര്‍ട്ടിയുടെ മലപ്പുറത്തെ ഖലീഫയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന വേളകളില്‍ സി. പി. എം സ്ഥാനാര്‍ഥി കളെയോ അവര്‍ പിന്തുണക്കുന്ന കാന്തപുരം ഗ്രൂപുകരായ ഇടതു സ്ഥാനാര്‍ഥി കളെയോ വിജയിപ്പിക്കാന്‍ വേണ്ടി പ്രത്യേക സ്വലാത്ത് സമ്മേളനങ്ങളും കാന്തപുരം ഗ്രൂപുകാര്‍ സാധാരണയായി നടത്തി വരാറുള്ളതാണ്. ഇത്രയും വിവരിച്ചത് അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കാന്‍ വേണ്ടിയാണ് . കാന്തപുരം പ്രവാചകന്‍റെതെന്നു പറഞ്ഞു തിരുകേശം!!!(???) കൊണ്ടുവന്ന ഉടനെതന്നെ അതിന്‍റെ ആധികാരികത ചോദ്യം ചെയ്തു കൊണ്ട് ഇ. കെ . വിഭാഗം രംഗത്ത്‌ വന്നപ്പോഴും കാന്തപുരം പ്രതീക്ഷിച്ചിരുന്നത് ആരൊക്കെ എതിര്‍ത്താലും സി. പി. എം. ഞമ്മന്‍റെ കൂടെയുണ്ടാകുമെന്നാണ്.  ആ സുന്ദര മനോഹര സ്വപ്നമാണ് ഇപ്പൊ പൊളിഞ്ഞു പാളീസായിരിക്കുന്നത്.
മുടിപ്പള്ളിയോടു ചേര്‍ന്ന് കാന്തപുരം വിഭാവനം ചെയ്യുന്ന വാണിജ്യ   സമുച്ചയങ്ങള്‍ ( CONCEPT VIEW കടപ്പാട് സിറാജ് പത്രം )


 പിണറായിയുടെ പ്രസ്താവന വന്ന ഉടനെ അതിനെതിരെ രംഗത്ത്‌ വന്ന കാന്തപുരം മുസ്ലിയാര്‍ പറഞ്ഞത്. “നിരീശ്വര വാദിയായ പിണറായി മുസ്ലിം വിശ്വാസത്തില്‍ ഇടപെടേണ്ട എന്നാണു ഇടപെട്ടാല്‍ കയ്യും കെട്ടി നോകി നില്കില്ല എന്നും”  കാന്തപുരം മുസ്ലിയാര്‍ പറഞ്ഞതിനെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തന്നെ ഞാന്‍ പിന്തുണക്കുന്നു . വിശ്വാസ കാര്യത്തില്‍ വിശ്വാസികള്‍ തന്നെയാണ് ഇടപെടേണ്ടത് അല്ലാത്തവര്‍ ഇടപെട്ടാല്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുകയല്ലാതെ പരിഹരിക്കപ്പെടുകയില്ല . എന്നാല്‍ മുസ്ലിം ഇന്ത്യ ഒന്നാകെ ശരീഅത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചുനിന്നപ്പോള്‍ ശരീഅത്തിനെ തെരുവ് തോറും വിമര്‍ശിച്ചു നടന്ന ഇ. എം.എസ്സിനെയും . സി. പി. എമ്മിനെയും പിന്തുണയ്ക്കുകയായിരുന്നു കാന്തപുരം മുസ്ലിയാര്‍ ചെയ്തത് അതിനു കാരണം മുസ്ലിം ലീഗ് ശരീഅത്തിനു വേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നില്ലേ ? അതിനു ശേഷവും പലതവണ സി . പി. എം മുസ്ലിം വിശ്വാസത്തില്‍ കൈ കടത്താന്‍ ശ്രമിച്ചപ്പോഴും മദ്രസ്സ സംവിധാനത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും എവിടെയായിരുന്നു അരിവാള്‍ സുന്നികള്‍ എന്ന് വിളിപ്പേരുള്ള കാന്തപുരം സുന്നികള്‍ ? അന്നൊന്നും കാണിക്കാത്ത വമ്പത്തരം ഇന്ന് പുറത്തെടുക്കുമ്പോള്‍ കൊതിക്കെറുവ് മൂത്ത കച്ചവടക്കാരനോട് തോന്നേണ്ട സഹതാപമാണ് തോന്നുന്നത്.


സമുദായത്തിന് പുറത്തുള്ളവരെക്കൊണ്ട് ഇവ്വിധം വിശ്വാസത്തില്‍ കൈ കടത്താനുള്ള അവസരം സൃഷ്ടിച്ചതും കാന്തപുരം മുസ്ലിയാര്‍ തന്നെ. ഇതുവരെ കേട്ട് കേള്‍വിപോലുമില്ലാത്ത പരമ്പരയില്‍ അവതരിപ്പിച്ച പ്രവാചക കേശമെന്നു പറയുന്ന കേശം കാന്തപുരം എന്ത് പറഞ്ഞാലും ശരിതെറ്റുകളെ ക്കുറിച്ച് ആലോചിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായികളല്ലാതെ മുസ്ലിം സമുദായത്തില്‍ നിന്ന് ആരും ആ കേശം പ്രവാചക കേശമാണെന്ന് വിശ്വസിക്കുന്നില്ല. മേല്‍ പ്രതിപാതിച്ച കേശം ഒറിജിനല്‍ ആണെന്നു തെളിയിക്കുന്നതിന് മുന്‍പുതന്നെ കേശം സൂക്ഷിക്കാന്‍ പള്ളിയുണ്ടാകുന്നു എന്ന പേരില്‍ വ്യാപകമായ പിരിവു നടത്താന്‍ ശ്രമിച്ചതും , പള്ളിയോടു ചേര്‍ന്ന് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച വലിയ റിയല്‍ എസ്റ്റേറ്റ്‌ സംരഭങ്ങളുമോക്കെയാണ് മറ്റുള്ളവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും കാന്തപുരം മനസ്സിലാകേണ്ടിയിരിക്കുന്നു.
കേശം ഒരിജിനലാണെന്നു  തെളിയിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പള്ളിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി മുന്നോട്ടു പോകുന്ന കാന്തപുരവും അനുയായികളും സാധാരണക്കാരായ  വിശ്വാസികളുടെ ഒരു പാട് സംശയങ്ങള്‍ ദൂരീകരിക്കേണ്ടതുണ്ട്.



ഒരു വിശ്വാസി എന്ന നിലയില്‍ കാന്തപുരം മുസ്ലിയാര്‍ കൊണ്ട് വന്ന മുടിയുടെ ആധികാരികതയില്‍ എനിക്ക് ഒരു പാട് ചോദ്യങ്ങള്‍ ബാകിയാണ്. മുടി  ഒരിജിനലാണെന്ന് വാദിക്കുകയും വിശ്വസിക്കുകയും  മുടി സൂക്ഷിക്കാന്‍ നാല്പതു കോടിയുടെ പള്ളിക്ക് തറക്കല്ലിടുകയും പള്ളിയോടു ചുറ്റും നിര്‍മിക്കുന്ന റിയല്‍എസ്റ്റേറ്റ്‌ പ്രോജെക്റ്റുകള്‍ക്ക് പണപ്പിരുവു നടത്തുകയും ചെയ്യുന്നവര്‍ താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു,, മറ്റൊരു അര്‍ത്ഥത്തില്‍ അത് അവരുടെ ബാധ്യതയാണ് കാരണം ഇത് ഇസ്ലാമിന്‍റെ വിശ്വാസമാണ് ഇവിടെ മുസൈലിമത്തുല്‍ കദ്ധാബുമാര്ക് സ്ഥാനമില്ല.

ചോദ്യം:

1)     1)   മുഹമ്മദ്‌ നബി (സ്വ) യുടെ ജീവിതവുമായി ബന്ധപ്പെട്ടു എഴുതിവെക്കപ്പെട്ട മുഴുവന്‍ ഹദീസുകളിലും ഗ്രന്ഥങ്ങളിലും നബി (സ) ചുമലിനു താഴെ മുടിയിറക്കിയിരുന്നതായി തെളിവിലെന്നിരിക്കെ കാന്തപുരത്തിന് മുടി കൊടുത്ത ഖസ്രജിയുടെ കൈവശമുള്ള മുടിക്കെട്ടുകളുടെ നീളം എഴുപത്തിയഞ്ച് സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഇതെങ്ങനെ വന്നു  ….!!!!!  ???

ഖസ്രജിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മുടികളില്‍ ചിലത്


2)      2) നബി (സ)യുടെ തിരു ശേഷിപ്പുകള്‍ സൂക്ഷിപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളെ ക്കുറിച്ച് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖകള്‍ ഉണ്ടെന്നിരിക്കെ കാന്തപുരം കൊണ്ടുവന്ന മുടിയടക്കം മുടിദാതാവ് ഖസ്രജിയുടെ കൈവശമുള്ള പതിനായിരക്കണക്കിനു മുടികളുടെ കെട്ടുകളെ കുറിച്ചും,  മറ്റൊരു മുടിദാതാവ് ജാലിയന്‍ വാലയുടെ കൈവശമുള്ള പതിനായിരക്കണക്കിന് മുടികളെ ക്കുറിച്ചും ഇതിനുമുന്‍പ്‌ എഴുതപ്പെട്ട ഇസ്ലാമികാമോ അല്ലാത്തതോ ആയ ഒരു ചരിത്ര ഗ്രന്ഥത്തിലും പരാമര്‍ഷമില്ലാതെ പോയത് എന്ത് കൊണ്ട് ??

3)  3)   കാന്തപുരത്തിന് മുടി കിട്ടിയെന്നു പറയുന്ന ഖസ്രജി , ജാലിയന്‍ വാലമാരുടെ കയ്യിലുള്ള മറ്റു ശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്ന  നബി(സ)യുടെ കുപ്പായം , ഭക്ഷണം കഴിച്ച പാത്രങ്ങള്‍ , ഫാത്തിമാ ബീവി(റ;അ)യുടെ പുതപ്പ് , നബി (സ)യുടെ കാല്‍പാദം പതിഞ്ഞ കല്ല്‌ , ആയിരക്കണക്കിന് വര്ഷം മുന്‍പ് ജീവിച്ചു മരണപ്പെട്ട മുഹ്യദ്ധീന്‍ ശെഖിന്‍റെ  കളര്‍ ഫോട്ടോ  !!!!?????? അങ്ങനെ പലതും ഈ ശേഷിപ്പുകള്‍ ഒന്നുമെന്തേ ഇതിനുമുന്‍പ് എഴുതപ്പെട്ട ഒരു ചരിത്ര രേഖയിലും ഇല്ലാതെ പോയി ....???? 

4)      4) നബി (സ) യുടെ കേശമെന്നു പറഞ്ഞു കാന്തപുരവും ഖസ്രജിയും കൊണ്ടുവന്ന കേശത്തിന്റെ കൈ മാറ്റ പരമ്പര അവതരിപ്പിക്കാന്‍ മറു വിഭാഗം സുന്നികള്‍ ആവശ്യപ്പെട്ടപ്പോള്‍  അവതരിപ്പിച്ച കേശ കൈമാറ്റ പരമ്പര (സനദ്‌) പിന്നീട് ഖസ്രജിയുടെ വംശ  പരമ്പരയാണെന്നു മാറ്റിപ്പറയേണ്ടി വന്നത് എന്ത് കൊണ്ട് ??? കള്ളം ഇവിടെ തന്നെ വ്യെക്തമല്ലേ ...????

5)      5) കാന്തപുരത്തിനു കേശം കൈമാറിയ മറ്റൊരു ദാതാവ് മുംബൈയിലെ ജാലിയന്‍ വാലയുടെ കയ്യില്‍ ശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ചു ഒരു രേഖയും ഇല്ലെന്നു അദ്ദേഹം തന്നെ പറയുമ്പോള്‍ മഹാനായ നബി (സ) യുടെ പേരില്‍ തന്നെ ഇങ്ങനെയൊരു അവകാശവാദം നടത്താന്‍ ഒരു സത്യവിശ്വാസിക്ക്‌ എങ്ങനെ കഴിയും ???

6)      6 ) കാന്തപുരത്തിനു ഖസ്രജിയുടെ കയ്യില്‍നിന്നു കേശം ലഭിച്ചയുടനെ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത വിശ്വാസികള്‍ക്ക് മുന്‍പില്‍ അതിന്‍റെ ആധികാരികത തെളിയിക്കുന്ന കൈമാറ്റ പരമ്പരയോ രേഖകളോ ഹാജരാക്കുന്നതിന് മുന്‍പ് കാന്തപുരം ചെയ്തത് മുടി സൂക്ഷിക്കാന്‍ എന്ന പേരില്‍ നാല്‍പ്പതു കോടി രൂപയുടെ പള്ളിയുടെ പ്രോജെക്റ്റ്‌ പ്രഖ്യാപിക്കുകയും പള്ളിക്ക് വേണ്ടി സീരിയല്‍ നമ്പര്‍ ഇല്ലാത്ത രശീതുകള്‍ അടിച്ചു വ്യാപകമായി പിരിവു നടത്തുകയും,  പള്ളിയോടു ചേര്‍ന്ന് നൂറു കണക്കിന്  കോടി രൂപയുടെ ഹോട്ടല്‍ , അപ്പാര്ട്ട്മെന്‍റ്, ഷോപ്പിംഗ്‌ കോംബ്ലെക്സുകള്‍ , തുടങ്ങി വിവിധ തരം വാണിജ്യ പ്രൊജക്റ്റ്‌കളുടെ ബ്ലു പ്രിന്‍റ് സഹിതം നിക്ഷേപം ക്ഷണിച്ചു കൊണ്ട് സ്വന്തം പത്രമായ സിറാജില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്ത നടപടി വിശ്വാസത്തിന്‍റെ മറവു പിടിച്ചു നടത്താന് ഉദ്ദേശിക്കുന്ന വലിയ കച്ചവട താല്പര്യമാണെന്ന് വിശ്വാസികള്‍ സംശയിച്ചാല്‍ അവരെ എങ്ങനെ തെറ്റ് പറയാനാകും..? 

7)      7) മുടിദാതാവ് ഖസ്രാജി തന്നെ പ്രസിദ്ധീകരിച്ച നബി (സ) യുടെ തിരു ശേഷിപ്പുകളെ ക്കുറിച്ചുള്ള പുസ്തകത്തില്‍ ഇത്രയധികം പ്രവാചക കേശമടക്കം(!!????) പലതും സൂക്ഷിക്കുന്ന ഖസ്രജി എന്ത് കൊണ്ട് തന്‍റെ കൈവശമുള്ള ഈ പതിനായിരക്കണക്കിനു കേശ ങ്ങളെക്കുറിച്ച് പുസ്തകത്തില്‍ മൗനം പാലിച്ചു . നബി (സ) യുടെ കുപ്പായവും (??) ഫാതിമാബീവി(റ;അ)യുടെ പുതപ്പും (???), പിന്നെ  പതിനായിരക്കണക്കിനു തിരുകേശവും (??) സൂക്ഷിക്കുന്ന ജാലിയന്‍ വാലയെ ക്കുറിച്ചും ഖസ്രാജി തന്റെ പുസ്തകത്തില്‍ എന്തു കൊണ്ട് മൗനം പാലിച്ചു..???

8)    8)   നബി(സ)യുടെ കേശത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടെന്നും അത് അഗ്നിക്കിരയാവുകയില്ലെന്നും അതിനു നിഴല്‍ കാണപ്പെടുകയില്ലെന്നും വിശ്വസിക്കുന്നവരാണ് സുന്നീ സമൂഹം ഇക്കാര്യം കാന്തപുരം തന്നെ തന്‍റെ സ്വന്തം പുസ്തകത്തില്‍ എഴുതുകയും , കാന്തപുരം വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ “സുന്നി വോയിസ്‌” വാരികയിലും ഇത് എഴുതിയിട്ടുണ്ടെന്നിരിക്കെ സുന്നീ സമൂഹത്തിന്‍റെ ഇടയിലുള്ള എതിര്‍പ്പുകള്‍ ഒഴിവാകാന്‍  വേണ്ടിയും സംശയം ദൂരീകരിക്കാനും കാന്തപുരം എന്തുകൊണ്ട് അദ്ദേഹം തന്നെ പറയുന്ന പരീക്ഷണത്തിന്‌ തയ്യാറാവുന്നില്ല...??

a)  തന്‍റെ കൈവശമുള്ള മുടിയുടെ ആധികാരികത തെളിയിക്കാന്‍ ഇസ്ലാം നിര്‍ദേശിക്കുന്ന, കാന്തപുരം തന്നെ അംഗീകരിക്കുന്ന ,പരീക്ഷണത്തിനും, എതിര്‍ക്കുന്നവരെകൂടി കൂട്ടി മാധ്യമങ്ങളുടെയും  പരസ്പരം അംഗീകരിക്കുന്ന മധ്യസ്ഥരുടെയും സാന്നിധ്യത്തില്‍ ഒരു പരസ്യ  സംവാദത്തിനു പലതവണ സമസ്തയടക്കമുള്ളവര്‍  വെല്ലുവിളിച്ചിട്ടും എന്തുകൊണ്ട്  കാന്തപുരം തയ്യാറാവുന്നില്ല....???

9)      9 )  കാന്തപുരം ഇത്തരം പരീക്ഷണങ്ങള്‍ക്ക് തന്‍റെ കൈവശമുള്ള കേശം വിട്ടുകൊടുക്കാത്തതിന്‍റെ പിന്നില്‍ കേശം വ്യാജമാണെന്ന് തെളിഞ്ഞാല്‍ പിന്നെ കേശം സൂക്ഷിക്കാനെന്ന പേരില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പള്ളിയുടെ പിരിവുമായും പള്ളിക്ക് ചുറ്റും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വാണിജ്യ സമുച്ചയങ്ങളുടെ നിക്ഷേപ സമാഹരനവുമായും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഇതിനകം പിരിച്ചെടുത്ത കോടികള്‍ തിരിച്ചു കൊടുക്കേണ്ടി വരുമെന്ന ഭീതിയും തുടങ്ങാന്‍ ഉദ്ദേശിച്ച ബിസിനസ്സ് സംരഭം പൂര്‍ത്തിയാകാന്‍ കഴിയുമോയെന്ന ഏതൊരു കച്ചവടക്കാരനും ഉണ്ടാകുന്ന സ്വാഭാവിക ഭീതി മാത്രമല്ലേ കാന്തപുരത്തിനും ഉള്ളതെന്ന് സാധാരണ ജനങ്ങള്‍ വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാന്‍ കാന്തപുരത്തിനോ അനുയായികള്‍ക്കോ കഴിയുമോ ....????

a)      എന്തുവന്നാലും മുടിപ്പള്ളിയുമായും വാണിജ്യ പ്രോജെക്റ്റുകളുമായും മുന്നോട്ടു പോകുമെന്ന് പറയുന്ന കാന്തപുരവും അനുയായികളും അതിന്‍റെ നൂറിലൊന്നു ആവേശം സത്യം തെളിയിക്കാന്‍ കാണിക്കാത്തത് എന്ത്കൊണ്ട്..?      




കത്തുന്ന മുടി: പിണറായിക്കിതെന്തു പറ്റി?

പിണറായി സഖാവ് വീണ്ടും കച്ചറയുണ്ടാക്കുകയാണ്. യേശു ക്രിസ്തുവിന്റെ അരയില്‍ അരിവാള്‍ ചുറ്റിക തൂക്കിയതിന്റെ പുകില് ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് കാന്തപുരത്തിന്റെ മുടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിയാന്‍ ഇതെന്തിനുള്ള പുറപ്പാടാണെന്നു ഒരു പിടിയും കിട്ടുന്നില്ല. ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നാണ് സഖാവ് പറഞ്ഞിരിക്കുന്നത്!!. പോരേ പൂരം. പറഞ്ഞു തീര്‍ന്നില്ല. ഉടന്‍ തന്നെ വന്നു കാന്തപുരം ഉസ്താദിന്റെ ഫത് വ.  "രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല".

ഈ മുടി കത്തിച്ചാല്‍ കത്തുമെന്നു നൂറ്റൊന്നു ശതമാനം ഉറപ്പുള്ള ആദ്യത്തെ ആള്‍ കാന്തപുരമാണ്. അതുകൊണ്ടാണ് ആ മുടിയുടെ നാലയലത്ത് ഒരു തീപ്പെട്ടിക്കൊള്ളി വെക്കാന്‍ പോലും അദ്ദേഹം  സമ്മതിക്കാത്തത്. ഇതൊക്കെ ഏത് പോലീസുകാരനും അറിയാവുന്ന കാര്യമാണ്. കാന്തപുരത്തിന് സിന്ദാബാദ് വിളിക്കുന്ന ആളുകള്‍ക്കും ഇക്കാര്യത്തില്‍ അണുമണിത്തൂക്കം സംശയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നാല് വോട്ടു കിട്ടുന്നത് മുടക്കേണ്ട എന്ന് കരുതിയാണ് ലീഗ് നേതാക്കള്‍ പോലും മുടിക്കെതിരെ ഒരക്ഷരം മിണ്ടാത്തത്. അപ്പോള്‍ കാന്തപുരം ഉസ്താദുമായി പതിറ്റാണ്ടുകളുടെ ചങ്ങാത്തമുള്ള പിണറായി ഉസ്താദ്‌ ഇങ്ങനെ പറയാന്‍ കാരണമെന്താണ്. അതാണ്‌ എനിക്ക് പിടി കിട്ടാത്തത്.

കാലാകാലങ്ങളായി കാന്തപുരത്തിന്റെ വോട്ടു വാങ്ങുന്നത് സഖാക്കളാണ് എന്നത് ഒരു തുണിയഴിച്ചിട്ട സത്യമാണ്. കാന്തപുരം എന്ത് പ്രസ്താവന നടത്തിയാലും പടച്ചോന്റെ കൃപയുണ്ടായി അദ്ദേഹത്തിന്‍റെ അണികള്‍ കൊന്നാലും ലീഗിന് വോട്ടു ചെയ്യില്ല. അവരുടെ ഒരു മൈന്‍ഡ് സെറ്റ് അതാണ്‌. ഇ കെ വിഭാഗം സുന്നികള്‍ ലീഗിന്റെ കൂടെ ഉള്ളിടത്തോളം കാലം ദുഫായീന്ന് ഖസ്റജി തന്നെ വന്ന് പറഞ്ഞാലും അവര്‍ മാറ്റിക്കുത്തില്ല. പക്ഷേ, രാഷ്ട്രീയക്കാരെക്കാള്‍ ഒരു മുഴം നീട്ടിയെറിയാനുള്ള തന്ത്രം കയ്യിലുള്ളതിനാല്‍ ആര് ജയിച്ചാലും അവര്‍ക്കാണ് ഞങ്ങള്‍ വോട്ടു ചെയ്തത് എന്ന് കാന്തപുരം പറയും. പാവം ലീഗുകാര്‍ അത് വിശ്വസിക്കുകയും കാന്തപുരത്തിന്റെ കൂടെയിരുന്നു നെയ്ച്ചോറും ബിരിയാണിയും കഴിച്ചു അല്‍ഹംദുലില്ല എന്ന് പറഞ്ഞു കൈ കഴുകി പോരുകയും ചെയ്യും. 


ഈ അടിയൊഴുക്കുകളൊക്കെ പച്ച വെള്ളം പോലെ അറിയാവുന്ന ആളാണ്‌ സഖാവ് പിണറായി. അതുകൊണ്ടാണ് മൂപ്പര്‍ക്ക് ഇതെന്തു പറ്റി എന്ന് നാം ചോദിച്ചു പോകുന്നത്.  നാല്പതു കോടി ചെലവില്‍ നിര്‍മിക്കുന്ന തിരുകേശപ്പള്ളിയുടെ പണി പൂര്‍ത്തിയായാല്‍ അതിന്റെ ഉദ്ഘാടനത്തിന് സ്റ്റേജില്‍ ഇരിക്കേണ്ട ആളാണ്‌ പിണറായി. ആ അവസരമാണ് വെറുതെ കളഞ്ഞു കുളിച്ചിരിക്കുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പിറവത്ത് കാന്തപുരത്തിന് വോട്ടൊന്നും ഇല്ല!!.


 ങ്ങിനെ നമ്മുടെ പാവം കുഞ്ഞാടുകള്‍ അവേശത്തോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. പക്ഷെ പ്രതീക്ഷിച്ച ആ അടിരേഖ കിട്ടിയില്ല. പാവം ഖാശ്രജിയെ പഴിച്ചിട്ട് കരിയമില്ലല്ലോ.. ഒറിജിനല്‍ അല്ലാത്ത മുടിക്കെട്ടുകള്‍ ക്ക് സനടുണ്ടാക്കാന്‍ പറ്റിയ 'സഖ്‌ഹാഫി കൂട്ടങ്ങളെ' അവിടെ ആരും  'വാര്‍ത്തു വിടു' ന്നില്ലല്ലോ?      
പാവങ്ങളുടെ ഒരു ഗതികേട് നോക്കൂ ..ഇന്നലെ പത്രക്കാരുടെ സമാന്യ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും വ്യക്തമായ മറുപടി പറയാനാകാതെയും മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞും അഖിലേന്ത്യാ ശൈഖുനയും ചോട്ടാ ശൈഖുനമാരും പരിഹാസ്യരായതിന്‍ പിന്നാലെ ഇന്നെങ്കിലും അടിരേഖ കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. 

അടിരേഖ തിരഞ്ഞ് നടന്നാല്‍ തന്റെ ബിസിനസ്സ് സാമ്രാജ്യം ഉയരില്ല എന്നറിയാവുന്ന ശൈഖുന അടിരേഖക്ക് കാത്തു നില്‍ക്കാതെ മറ്റു പരിപാടികളിലേക്ക് കടക്കുകയായിരുന്നു..ഉസ്താദിനറിയാം തന്റെ മുടിക്ക് വ്യജ അടിരേഖ ഉണ്ടാക്കിയാലും ഖസ്‌റജിയുടേയും ജാലിയവാല യുടേയും കെട്ട് കണക്കിന്‍ മുടിക്ക് ആര്‍ അടിരേഖ ഉണ്ടാക്കും.. തല്‍ക്കാലം അടിരേഖ തപ്പാതിരി ക്കുന്നതാണ്് നല്ലതെന്ന് മൂപ്പര്‍ക്കറിയാം... അല്ലെങ്കിലേ.. താടി മുടിയും തലമുടിയും..കൈ മുടിയും ഒക്കെയായി ഉസ് താതിന്‍ മടുത്തിരിക്കുന്നൗ അങ്ങിനെയാ ഇനി ആരും മുടിയെ കുറിച്ച് സംസാരിക്കേണ്ട എന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിയത്.. ഈ എസ്.കെ.എസ്.എസ്.എഫ് കാര്‍ മിണ്ടാതിരിക്കാനും സമ്മതിക്കില്ല എന്നു വെച്ചാല്‍ എന്തു ചെയ്യും... അവര്‍ അതാ പ്രദര്‍ശനവും പരീക്ഷ്ണവുമായി വരുന്നു... ഗതി മുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞപോലെ അതോടുകൂടി കാന്തപുരത്തിന്‍ മൗനം വെടിയേണ്ടിവന്നു... ഉടനെ ഉസ് താദ് മുന്നുംപിന്നും നോക്കാതെ വെച്ചു കാച്ചി മുടികത്തിക്കല്‍ ഹീനമാണെന്ന്.. പക്ഷെ അതിന്‍ തെളിവ് മാത്രം ചോദിക്കരുത് കാരണം ലക്ഷക്കണക്കിന്‍ പ്രേഷകര്‍ക്ക് മുന്നില്‍ പറഞ്ഞതല്ലേ..... പിന്നെ എന്തിനാ തെളിവ്.. ഇനി നമ്മുക്ക് പഴയ ആ ലക്ഷങ്ങളുടെ മുന്നിലേക്ക് പോകാം
ഒരു കൊല്ലം മുന്‍പ് മര്‍കസില്‍  "ലച്ചങ്ങളുടെ മുന്‍പില്‍"  സനദ് വായിച്ച്  "തിരു കേശം" എന്ന പേരില്‍ അവതരിപ്പിച്ച ഒരു മുടി യുമായി മുസ്ലിം സമുദായത്തെ കുപ്പിയിലാക്കാം എന്ന് കരുതി  "തിരുകേശത്തിനു ഒരുത്തമ കേന്ദ്രം" എന്ന പേരില്‍ പള്ളിയുടെ ചിത്രവും കൂപ്പണുമായി നാട്ടിലും വിദേശത്തും പിരിവു മഹാമഹം നടക്കുകയായിരുന്നു. നാടായ നാടൊട്ടുക്കും ഫ്ലക്സ് ബോര്‍ഡുകള്‍ ..
 പാണക്കാട് തങ്ങള്‍ പോലും പള്ളി നിര്‍മാണത്തില്‍ കൂപ്പണ്‍ എടുത്തു കൂടി.. ഇതില്‍ പരം ആനന്ദം ഇനി എന്തുണ്ടാകാന്‍.. ഏറെ വൈകാതെ തന്റെ പേരില്‍ ഈ കള്ളത്തരം പ്രചരിപ്പിച്ച വിഘടിതരെ ചവറ്റു കൊട്ടയില്‍ എറിയണം എന്ന് പറഞ്ഞ ഹൈദരലി ശിഹാബ് തങ്ങള്‍, ഇവര്‍ വ്യാജ മുടി പ്പള്ളിക്ക് വേണ്ടി  പിരിച്ചെടുത്ത പണം  ജനങ്ങള്‍ക്ക്‌ തിരിച്ചു കൊടുക്കണം എന്ന് കൂടെ ആവശ്യപ്പെട്ടു.. ചേളാരിക്കാരെ ഊതാന്‍ കിട്ടിയ മുന്തിയ അവസരം എന്ന നിലക്ക് എപ്പിക്കുട്ടികള്‍ ഉസ്താദിന്റെ പോരിശ പാടി നടന്നു..ഇവര്‍ക്ക് മുടി കൊടുത്ത ആശാന്റെ കയ്യിലുള്ള  നീണ്ട നീണ്ട  മുടി ക്കെട്ടുകളുടെ ചിത്രവും അത് അവരുടെ തന്നെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതും പിന്നീട് മുക്കിയതും ഒക്കെ ലോകം കണ്ടു കൊണ്ടിരിക്കെ , ഇതൊന്നും ഉസ്താദിനെ വിശ്വസിച്ചവര്‍ക്ക്‌  ഒരു പ്രശ്നമേ അല്ല എന്ന നിലക്ക് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുകയായിരുന്നു.. 
 കാര്യങ്ങളുടെ കിടപ്പ്  കണ്ടിട്ട്  ഒരു കള്ള ലക്ഷണം ഉണ്ടല്ലോ എന്ന് തോന്നിയ എസ് കെ എസ് എഫു കാര്‍, സനദ് ഒന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ദാറുല്‍ ഹുദയുടെ സഹകരണം കൂടി ആയപ്പോള്‍ കാര്യം കേമമായി. മര്കസിലെ മുടി കൈമാറ്റ രംഗം ഒരൊറ്റ ആവര്‍ത്തി സീഡി യില്‍ കണ്ടപ്പോഴേ കാര്യം ക്ലീന്‍. ഇതു സനദല്ലെടോ.  ആ ഖസ്റജിയുടെ ബാപ്പാന്റെ പരമ്പരയാണ്.  ഇക്കാര്യം പറഞ്ഞപ്പോഴേക്കു നമ്മുടെ പേരോട്  മൂപ്പര്‍ക്ക് വല്ലാത്തൊരു ഏനക്കേട് തുടങ്ങി. ങാ ഹാ.. എന്നാല്‍ ഇവന്മാര്‍ക്ക് സനദ്  കാണിക്കാന്‍ തന്നെ ആയി  ഒന്ന് പ്രസംഗിക്കാന്‍ തന്നെ തീരുമാനിച്ചു.. എത്ര മണിക്കൂര്‍ എന്ന് ചോദിക്കരുത്. എന്താ പറഞ്ഞതെന്നും കാരണം അത് ഇന്നും അയാളെ തന്നെ തിരിഞ്ഞ് കുത്തുകയാണ്.. 
 ഖസ് റജിയുടെ സ്വന്തം പിതാവിന്റെ കാലത്ത് പോലും ഇല്ലാത്ത ഒരു മുടി ഈ കോലത്തില്‍ കൊണ്ട് വന്നു കളിച്ച നാടകം ഒന്നാം രംഗം ഒന്ന് പൊളിച്ചടുക്കാന്‍ കോഴിക്കോട്ട് മുടി വിശദീകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍, എങ്ങിനെയെങ്കിലും ഇതൊന്നു നിര്‍ത്തി വെപ്പിക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റി നോക്കി.. എല്ലാം നിഷ്ഫലമായി എന്ന് മാത്രമല്ല  മുടി നാടകത്തിന്റെ കള്ളക്കളികള്‍ ഓരോന്നായി പുറത്തു  വന്നു തുടങ്ങി. ഒടുക്കം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് എല്ലാര്‍ക്കും അറിയാമല്ലോ ..
 അവസാനം സ്വന്തമായും സില്‍ബന്ധികള്‍ മുഖേനയും പല കളികളും വിശദീകരണങ്ങളുമായി  ഊരാക്കുടുക്കില്‍ പെടുന്ന അവസ്ഥ സംജാതമായപ്പോള്‍ ടിയാന്‍ അണികള്‍ക്കു ഒരു നിര്‍ദേശം നല്‍കി. ഇനി മുടി എന്ന് പറയണമെങ്കില്‍ മര്‍കസിന്റെ മുന്‍ കൂട്ടി അനുവാദം വാങ്ങണം. എന്തിനാണ് ഇങ്ങിനെ ഒരു കണ്ട്രോള്‍ വെച്ചത്? അതറിയാന്‍ ബുദ്ധിമുട്ടില്ല.   "മദീനയുടെ സമ്മാനം" എന്ന പുസ്തകത്തിലൂടെ  സ്വന്തം മകന്‍ ഹകീമും, "തലയിലെ മുടി, താടിമുടി, കൈ മുടി" എന്ന് പറഞ്ഞു താഹിര്‍ സഖാഫിയും, ജാലിയ വാല ഏ.പി യുടെ ശൈഖും ഉസ്താദുമാണെന്നും, ഖസ്രജി കത്തിച്ചു പരിശോധിച്ചു എന്നും പറഞ്ഞു പകരയും, സനദല്ല നസബ യാണെന്ന് മാറ്റി പറഞ്ഞു പേരോടും, ദാറുല്‍ ഹുദയില്‍ വെക്കാന്‍ എന്ന് എ,പി പറഞ്ഞത് കളവാണെന്ന് പറഞ്ഞു നൌഷാദ് അഹ് സനിയും, തിരു കേശത്തിന് നിഴലുണ്ടാകുമെന്നും കത്തുമെന്നും  നിഴല് നോക്കലും പരിശോധനയും യുക്തി വാടമാനെന്നും എഴുതി ഓടയില്‍ മുഹമ്മദ്‌ എന്ന തരുവണക്കാരനും   തുടങ്ങി സകല  ശിഷ്യന്മാരും കൂടി, കയറി പോരാന്‍ പറ്റാത്ത വിധം വീണ്ടും വീണ്ടും കാന്തപുരം മുസ്ലിയാരെ കിണറ്റില്‍ ഇറക്കിയ ദുരനുഭവം ആര്‍ക്കു മനസിലായില്ലെങ്കിലും വല്യ മൂപര്‍ക്ക് നന്നായി മനസിലായി. 
 ഇക്കണ്ട സഹായങ്ങള്‍ ശിഷ്യന്മാര്‍ ചെയ്തില്ലായിരുന്നെങ്കില്‍ കാര്യം ഇത്ര വഷളാകുമായിരുന്നില്ല.
സംശയം പ്രകടിപ്പിക്കുന്ന, ബുദ്ധിയുള്ളവര്‍ പോയാലും തക്ബീര്‍ മാത്രംശീലിച്ച കുറെ അന്തം കമ്മികളെ എങ്കിലും കൂടെ നിര്‍ത്താം എന്ന് കാന്ത പുരം മുസ്ലിയാര്‍ ചിന്തിച്ചത് മനസിലാക്കാം. "ലച്ചക്കണക്കിന് " ആളുകളുടെ മുന്നില്‍ അവതരിപ്പിച്ച മുടിക്ക് മുന്‍പേ മര്‍കസില്‍ ഉള്ള "ജാലിയ വാല മുടി"കളുടെ സ്രോതസ് അന്വേഷിച്ചു സാക്ഷാല്‍ വാലയെ കണ്ടെത്തി ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എഫുകാരും അയാളുടെ അടിരേഖ കണ്ടെത്തി ഏഴു മുടിയും വാങ്ങി അത് സമുദായത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും സംശയ ലേശമന്യേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. 
 ജാലിയ വാലയുടെ കയ്യില്‍ നിന്നും മുന്‍പ് ഖസ്രജിയും കാന്തപുരവും മുടി വാങ്ങാന്‍ അവരവരുടെ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച  അപേക്ഷകള്‍ കൂടി കണ്ട അന്വേഷണ സംഘത്തിനു കിട്ടിയ മുടി,  വേറെ ഒപ്പിച്ചതാനെന്നു പറയാനൊന്നും മോല്യാര്‍ തുനിഞ്ഞില്ല. എനിക്ക് കിട്ടിയ അതെ സ്ഥലത്ത് നിന്നു തന്നെ അവര്‍ക്കും കിട്ടി എന്നു പറയാന്‍ അദ്ദേഹം കാണിച്ച സൌമനസ്യം സത്യത്തില്‍ ഒരു പാട് പണി കുറച്ചു. ഏതായാലും ആ ഏഴു  മുടികള്‍ ദാറുല്‍ഹുദയിലെ കുട്ടികളെ കാണിച്ചു ഖുബ്ബ ഉണ്ടാകി ജാലിയ വാല എന്ന് എഴുതി വെക്കും എന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് പറഞ്ഞ മൂപ്പരുടെ ശിഷ്യന്‍ പറഞ്ഞത് ഇസ്ലാമിക് സെന്ററില്‍ വെക്കാന്‍ എന്നു പറഞ്ഞാണ്  വാങ്ങിയത് എന്നാണു... ഇക്കണ്ട പുകിലൊക്കെ നടക്കുന്നതിനിടക്ക്, ഇനി എന്ത് എന്ന ആലോചനയും ഒപ്പം, തുടക്കത്തിലേ അത്യാവേശത്തില്‍ "ഉത്തമ കേന്ദ്രത്തിനു " പണം കൊടുത്തു കുടുങ്ങിയ പാവങ്ങളുടെ പള്ളിപ്പണി അന്വേഷണവും, ഒക്കെ കൂടെ  മോല്യാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു. 
 പണ്ടത്തെ പോലെ പത്രക്കാരും ചാനലുകളും തന്റെ സല്‍ക്കാരങ്ങളില്‍ വീഴുന്നില്ല. കരിന്തിരി സിറാജ് ഒഴികെ  എല്ലാവന്മാരും, അവര്‍ക്ക്  കിട്ടുന്ന സൂപ്പര്‍  ഫുഡും വിഴുങ്ങി,  ലാപ് ടോപ്‌ അടക്കം വമ്പന്‍ ഗിഫ്റ്റുകളും കയ്യിലാക്കി സ്ഥലം വിട്ടതല്ലാതെ ഒരു "കവറേജ് " കിട്ടുന്നില്ല. പരിപാടി കളൊക്കെ പത്തൊന്‍പതാം പേജില്‍ ഒറ്റക്കോളത്തില്‍ ഒതുങ്ങുന്നു. അപ്രതീക്ഷിതമായി  ഭാഗ്യക്കുറി അടിച്ച പോലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒന്ന് മുഖം കാണിക്കാന്‍ കഴിഞ്ഞപ്പോള്‍ ഏറെ ആശ്വാസം തോന്നി. പക്ഷെ നാശം പിടിച്ച വേണു, നല്ല നൂറ്റിപ്പത്തിന്റെ ചിരി ചിരിച്ചു, വല്ല മുഖാമുഖക്കാരെ പ്പോലെ ചോദിച്ചു ചോദിച്ചു കൂട്ടത്തില്‍ കുത്ത്  ചോദ്യങ്ങള്‍ക്ക് ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയോടെ ഖസ്രജി അങ്ങനെ പറഞ്ഞിട്ടില്ല അത് അയാളുടെ, ബാപ്പ.. ബാപ്പാന്റെ.. ബാപ്പ.. അങ്ങനെ.... ശരിക്കും വല്ലാത്തൊരു പെടാപാടാണ് ആ ചാനല്‍ അഭിമുഖം ഉണ്ടാക്കിയത് . എന്തായാലെന്താ എസ്സെസ്സെഫു കാര്‍ നിരന്തരം ആ ചാനല്‍ അഭിമുഖത്തിന്റെ യു ട്യൂബ് ലിങ്ക് നിരന്തരം പ്രചരിപ്പിച്ചു . 
  ഏതായാലും ഉസ്താദ്, തനിക്കു ശേഷം, ഷാജഹാന്‍ മുംതാസിന്റെ ഓര്‍മ്മക്കായി നിര്‍മിച്ച താജ്മഹല്‍  പോലെ അപ്പറഞ്ഞ മുടിപ്പള്ളിക്ക് തറക്കല്ലിടാന്‍ സമയം ഗണിച്ചു.സ്ഥലം തീരുമാനമായി ല്ലെന്കിലെന്താ..  ഇടുന്ന കല്ല്‌ പിന്നീട്  ആവശ്യം വന്നാല്‍ അങ്ങോട്ട്‌ ഇളക്കി കൊണ്ട് പോകാന്‍ മാത്രം പാകത്തിലുള്ളതായാല്‍ മതിയല്ലോ. ഉസ്താദേതാ മോന്‍ .. 
 പണ്ടെത്ര തറക്കല്ലുകള്‍ ഇതു പോലെ പ്രധാന മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വന്നിട്ടതാ.. മെഡിക്കല്‍ കോളേജിനും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കും പിന്നെ ,,തല്‍ക്കാലം തക്ബീര്‍ മുട്ടി നില്‍ക്കുന്ന അണികളെ ഒന്ന് റാഹത്താക്കണം. ബാക്കി ഒക്കെ വരുന്നിടത്ത് വെച്ചു കാണാം .. "തറ" കല്ലിടുന്നത് കാണാന്‍ എത്തുന്ന  "ലച്ചങ്ങള്‍" മുന്‍പാകെ ഒറ്റക്കരച്ചില്‍.. ഒരു ദുആ ... കുറച്ചു നാളത്തേക്ക് സ്വന്തം ഖൌം അടങ്ങി നിന്നോളും.. അതെ... ഒന്നുറപ്പാണ് .തക്ബീര്‍ ഉണ്ടാകും.. പോരെ .. പിന്നെ, കെടാന്‍ ഇനി എന്താ ബാക്കി? മുഖം കെടുക എന്നാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞു തീര്‍ക്കുകയല്ലേ കോടികളുടെ നടുവിലും മനസമാധാനം എന്തെന്ന് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഈ പാവപ്പെട്ട പണക്കാരന്‍.. മോനെ എല്ലാം നിനക്ക് വേണ്ടി .. മക്കളെ എല്ലാം നിങ്ങള്‍ക്ക്‌ വേണ്ടി.. ആദ്യത്തെ മുടി നല്‍കിയ ജാലിയ വാലയെ വിളിക്കാന്‍ മറന്നുവോ ആവോ..ചിലപ്പോ ആയാളുടെ മുടിക്ക് അല്ലല്ലോ പള്ളി ഉണ്ടാക്കുന്നത് ഖസ്‌റജിയുടെ മുടിക്ക് അല്ലേയ്..പിന്നെ എന്തിനാ വെറുതെ ആ സാധുവിനെ വിളിച്ച് ബുദ്ധി മുട്ടാക്കുന്നത്... എസ്.കെ.എസ്.എസ്.എഫ് കാരുടെ മുന്നിലെങ്ങാനും പെട്ടാല്‍ വല്ല ഫാത്തിഹയോ മറ്റോ ചോദിച്ച് കിട്ടിയില്ലെങ്കിലും അതും കുടുങ്ങും അതോടെ ശൈഖുനായുടെ ഉസ് താദിന്റെ വിവരം നാട്ടുകാരറിയും .

വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!


ഒടുവില്‍ മുടിപ്പള്ളിക്ക് തറക്കല്ലിട്ടു. ഒരു പ്രദേശത്തെയാകെ ശ്വാസം മുട്ടിച്ച മുടിപ്രേമികള്‍ വിശ്വപ്രവാചകന്റെ 'തിരുകേശ'മെന്ന് തെറ്റിദ്ധരിച്ച് സനദില്ലാ മുടിവെള്ളം ശേഖരിക്കാന്‍ ഞാനാദ്യം ഞാനാദ്യമെന്ന് തിരക്കു കൂട്ടി. ആയിരങ്ങളും ലക്ഷങ്ങളും കടന്ന് കോടികള്‍ തന്നെ സംഭാവനകളായി ഒഴുകിയെത്തിയപ്പോള്‍ ഇല്ലാക്കഥ കളുടെ രാജശില്പി ശ്രീ. ശ്രീ. ക്ഷമിക്കണം ജ. ജ. ഹോജാ കാന്തപുരത്തിന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. സഹഹോജമാരുടെ ആവേശം അതിനേക്കാള്‍ അണപൊട്ടി. ഇതൊക്കെ കണ്ട് വേദിയിലിരുന്ന അബുദാബി അറബി ഊറിച്ചിരിച്ചു. ഏതാണ്ട് മുക്കുപണ്ടം പണയം വെച്ച് കാശും കീശയിലിട്ട് ബാങ്കിറങ്ങി വരുന്നവന്റെ അതേ ചിരി! അപ്പോഴും ഒരു കാര്യം മാത്രം ദുരൂഹമായി കിടന്നു. എവിടെയാവും ഈ 'അതിശയപ്പള്ളി' പിറവി കൊള്ളാന്‍ പോകുന്നതെന്ന 'ബ്രഹ്മാണ്ഡ രഹസ്യം'! വന്‍ വിപണന സാധ്യതകളുള്ള മുടിവ്യാപാര സമുച്ചയത്തിന്‍റെ സമീപ പ്രദേശങ്ങള്‍ അന്യഭൂമാഫിയകള്‍ സ്വന്തമാക്കിക്കളയുമോയെന്ന ഭയം തന്നെയാവണം സംഗതി അതീവരഹസ്യമാക്കി സൂക്ഷിക്കാന്‍ ഇവര്‍ക്ക് പ്രേരണയായതെന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരെങ്കിലും സ്വന്തമാക്കും മുമ്പ് പ്രസ്തുത പ്രദേശം തങ്ങളുടെ വരുതിയിലാക്കാന്‍ ഉസ്താദും കൂട്ടരും ശ്രമം തുടങ്ങിക്കാണുമെന്നതും ഉറപ്പ്. 

ഏതായാലും ഒരുകൂട്ടം വിശ്വാസികളുടെടെ മനസ്സില്‍ ആശ്വാസമാണ്. പതിനായിരങ്ങള്‍ മുടക്കി മദീനയില്‍ പോയി പ്രവാചകപ്രഭുവിന്റെ റൗളാ ശെരീഫ്‌ ദര്‍ശിക്കുന്നതിനു പകരമിനി, കാന്തപുരം ഉസ്താദ്‌ പടുത്തുയര്‍ത്താന്‍ പോകുന്ന കേശകൂടാരത്തില്‍ ചെന്ന് 'തിരുകേശം' ദര്‍ശിച്ചാല്‍ മതിയല്ലോ. മാറാരോഗത്തിന്റെ വേദന തിന്ന് ആശുപത്രിക്കിടക്കയില്‍ കിടന്ന് നരകിക്കുന്നതിനു പകരം തിരുകേശം മുക്കിയ ഒരു കുപ്പി വെള്ളം ബിസ്മിയും ചൊല്ലി വലിച്ചു കുടിച്ചാല്‍ മതിയല്ലോ! മര്‍ക്കസ്‌ കോംപ്ലക്സ് അപ്പാടെ തന്നെ പണയം വെച്ചിട്ടും നിര്‍മിക്കാനാവാതെ പോയ മെഡിക്കല്‍ കോളജിനെ കുറിച്ചോര്‍ത്ത്‌ ഇനിയെന്തിന് സങ്കടപ്പെടണം? സര്‍വരോഗസംഹാരിയായി, സര്‍വപാപ പരിഹാരിയായി രണ്ടു മൂന്നു മുടിയിഴകള്‍ ചില്ലുകൂട്ടില്‍ കിടന്ന് തിളങ്ങുന്നുണ്ടല്ലോ..!!  കേരളത്തില്‍ ഒരു മദീന തന്നെ സൃഷ്ടിച്ചെടുത്ത ഉസ്താദിന്റെ ബുദ്ധി അപാരം, അത്യപാരം. വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!

കോടികള്‍ പിരിച്ചെടുക്കാന്‍ എന്തൊക്കെ നാടകങ്ങളാണ് അരങ്ങിലെത്തിയത്! അബുദാബിയിലെ ശൈഖിനോട് അങ്ങേരുടെ കൈയിലെ 'അപൂര്‍വ മുടി' അശ്ശൈഖ് അബൂബക്കറിന് കൈമാറണമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ നിര്‍ദേശം നല്‍കിയ കഥ മുതല്‍, പ്രവാചകനെ കാണാന്‍ അണികള്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന കാന്തപുരത്തെ സ്വപ്നത്തില്‍ ദര്‍ശിച്ച അരുമശിഷ്യരുടെ അനുഭവ കഥകള്‍ വരെ കേശഗോപുരത്തിന് അടിത്തറ പാകാന്‍ പറഞ്ഞിറക്കി ഇക്കൂട്ടര്‍! അപൂര്‍വത്തില്‍ അപൂര്‍വമെന്നു വീമ്പിളക്കിയ 'തിരു'മുടി കെട്ടുകണക്കിന് അബുദാബി അറബിയുടെ വീട്ടിലുണ്ടെന്ന് തെളിവു സഹിതംഈ ബ്ലോഗിലൂടെ മാലോകരറിഞ്ഞപ്പോള്‍ നുണക്കഥകളുടെ ചീട്ടു കൊട്ടാരം നിലംപൊത്തിയെന്നത് ശേഷകഥ. 

പറ്റിയ അമളി അഡ്ജസ്റ്റ്‌ ചെയ്യാന്‍ കൈയിലുള്ള മുടികള്‍ സ്വയം വളരുമെന്നും കത്തിച്ചപ്പോള്‍ കത്തിയില്ലെന്നും സ്വയം പ്രകാശിച്ചെന്നുമൊക്കെ ഖസ്രജി തന്നെ അവകാശപ്പെട്ടുവെന്നായി പിന്നീടുള്ള നുണപുരാണം. നാടായ നാട്ടിലൊക്കെ മൈക്ക് കെട്ടി സഖാഫി - അഹ്സനിമാര്‍ വീരകഥകള്‍ വിളംബരംചെയ്തു. അണികള്‍ തക്ബീര്‍ മുഴക്കി പ്രോല്‍സാഹിപ്പിച്ചു. അധികം വൈകാതെ മുടിയുടെ നിഴലുള്ള ഫോട്ടോകള്‍ പുറത്തെത്തിയപ്പോള്‍ ഈ ബ്ലോഗറടക്കം ഫോട്ടോയില്‍ കൃത്രിമം കാട്ടിയെന്നായി ആരോപണം. അതും ഫലിക്കാതെ വന്നപ്പോള്‍ ആസ്ഥാന കോളമെഴുത്തുകാരനെ രംഗത്തിറക്കി. തരുവണ സുവിശേഷം തീര്‍ത്തു പറഞ്ഞു, തിരുമുടിക്ക് തിരുനിഴലുണ്ടാവില്ലെന്നു പറയുന്നവര്‍ യുക്തിവാദികള്‍ തന്നെ! കൂടെ ചേര്‍ക്കാന്‍ സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാനാധ്യക്ഷനെ തന്നെ രംഗത്തിറക്കി. കത്തിച്ചാല്‍ കത്തുമെന്നു അദ്ദേഹവും കട്ടായം പറഞ്ഞു. പാവം അണികള്‍ അപ്പോഴും തക്ബീര്‍ വിളിച്ചു! പുണ്യപ്രവാചകനെ മുടി വെട്ടാത്ത പ്രാകൃതനാക്കിയെന്നാരോപിച്ചും, വ്യാജ മുടിയുടെ ഹോള്‍സെയില്‍ ഡീലറായ 'ബോംബെ വാലയെ' കൈയോടെ പിടിച്ച് കാന്തപുരത്തിന് കിട്ടിയ മുടി പോലുള്ള ഏഴെണ്ണം സംഘടിപ്പിച്ച് പരസ്യമായി നിഴല്‍ പരിശോധന നടത്തിയും ഔദ്യോഗിക സമസ്ത തന്നെ നേരിട്ടു രംഗത്തിറങ്ങിയപ്പോള്‍ സഖാഫിമാര്‍ വീണ്ടും വിയര്‍ത്തു. ഏറ്റവുമൊടുവില്‍ മുടി കത്തിച്ചാല്‍ കത്തില്ലെന്നും എന്നാല്‍ തങ്ങളുടെ പക്കലുള്ള മുടി കത്തിച്ചു നോക്കില്ലെന്നും സാക്ഷാല്‍ കാന്തപുരം തന്നെ പ്രഖ്യാപിച്ചപ്പോള്‍ പാവം അനുയായികള്‍ അണ്ടി പോയ അണ്ണാനെ അനുകരിച്ചു! 

തറക്കല്ലിടാന്‍ കോഴിക്കോട്ടെത്തിയ ഖസ്രജിയുടെ ലഗേജ്‌ എയര്‍പോര്‍ട്ട് അധികൃതരേക്കാള്‍ വിശദമായി പരിശോധിച്ചത്‌ ചോട്ടാപ്പിമാരായിര്‍ക്കണം. അബുദാബിയിലുള്ള അടിരേഖ വേരോടെ പിഴുതെടുത്ത് സ്വപ്നനഗരിയിലെ ജനസാഗരത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അവര്‍ ന്യായമായും വിശ്വസിച്ചു കാണും. അങ്ങനെയാണല്ലോ ബഡാ ഉസ്താദ്‌ പറഞ്ഞു വിശ്വസിപ്പിച്ചത്. മര്‍ക്കസില്‍ വായിച്ചത് സനദാണെന്ന ആദ്യ വാദത്തില്‍ നിന്നും മലക്കം മറിച്ചു അത് നസബയാണെന്നും അടിരേഖ അബുദാബിയിലെ ശൈഖിന്റെ കൊട്ടാരത്തില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നും ഉസ്താദ്‌ പറഞ്ഞാല്‍ പിന്നെയെന്തിന് അവിശ്വസിക്കണം! പക്ഷെ, വിശ്വാസമാണ് എല്ലാമെന്ന് ഉസ്താദ്‌ വീണ്ടും തെളിയിച്ചു. അടിരേഖ സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ താക്കോല്‍ കാണാഞ്ഞിട്ടോ എന്തോ സംഗതി ഇപ്പോഴും അബുദാബിയിലാണെന്ന് ഖസ്രജി വ്യക്തമാക്കിയപ്പോള്‍ അണികള്‍ മൌനം പൂണ്ടു. താമസിയാതെ താനൊരു വലിയ 'പുത്തകം' എഴുതുന്നുണ്ടെന്നും അതില്‍ എല്ലാം വിശദീകരിക്കുമെന്നും കൂടി അദ്ദേഹം കൂട്ടിചേര്‍ത്തപ്പോള്‍ തക്ബീര്‍ വിളികള്‍ വീണ്ടുമുയര്‍ന്നു. അദ്ദേഹത്തിന്‍റെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങിയ പഴയ പുസ്തകത്തില്‍ സ്വന്തം വീട്ടിലെ മുടിപുരാണം ചേര്‍ക്കാതെ പോയതിന്‍റെ കാരണത്തെ കുറിച്ചോ, ഒരു എ ഫോര്‍ പേപ്പറില്‍ ഒതുങ്ങുന്ന സനദ്‌ വെളിപ്പെടുത്താന്‍ ഒരു വലിയ കിതാബ് തന്നെ രചിക്കുന്നതിന്റെ അസാംഗത്യത്തെ കുറിച്ചോ ആരും ചോദിച്ചില്ല. അല്ലെങ്കിലും തിരുവായ്ക്ക് എതിര്‍വാ പറയാന്‍ തന്റേടമുള്ള ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ കുറവാണല്ലോ വിമത സമസ്തയെ ഇക്കോലത്തിലാക്കിയത്‌. പഴയ മുടിക്ക് കൃത്രിമ സനദ്‌ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ് മുന്‍ മുദരിസ് മലയമ്മ മുഹമ്മദ് സഖാഫി പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞ 'കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ വിലക്കുന്നത് ദൈവഭയമല്ല മറ്റു ചില ഭയമാണ്' എന്ന ഒരൊറ്റ വാക്യം മതി, സ്വന്തം കൂട്ടരിലുള്ള വിമര്‍ശകരോടുള്ള ഇക്കൂട്ടരുടെ നിലപാട് ബോധ്യപ്പെടാന്‍ .

സംഗതി ഇത്രയുമായ സ്ഥിതിക്ക് കാന്തപുരം ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു മുടിയുടെ പേരില്‍ പിരിച്ചെടുത്ത കോടികളുടെ കണക്ക് തന്നെ അതില്‍ പ്രധാനം. ആദ്യം പ്രഖ്യാപിക്കപ്പെട്ടത്‌ നാല് ലക്ഷം പേരില്‍ നിന്നും ആയിരം രൂപയുടെ ടോക്കന്‍ മുഖേന നാല്‍പത്‌ കോടി പിരിച്ചെടുക്കുമെന്നായിരുന്നു. ഇത് പ്രകാരം എത്ര പണം പിരിച്ചെടുത്തു? വിതരണം ചെയ്ത ടോക്കണില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന മറുപക്ഷതിന്റെ ആരോപണം സത്യമാണോ? ആയിരം രൂപയ്ക്ക് പുറമേ ഒരു മുസല്ലക്ക് ഇരുപത്തി അയ്യായിരം എന്ന രീതിയില്‍ എത്ര രൂപ പിരിഞ്ഞു കിട്ടി? കഴിഞ്ഞ ദിവസം സ്വപ്നനഗരിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി സീ എം ഇബ്രാഹിം നല്‍കിയ അഞ്ചു കോടിയും നാദാപുരം സ്വദേശി നല്‍കിയ പത്തു ലക്ഷവുമടക്കം പിരിഞ്ഞു കിട്ടിയ കോടികളുടെ കണക്കെത്ര? ഉത്തരം സ്വാഭാവികമായും 'നിന്റെ പണം ഉസ്താദ്‌ വാങ്ങിയിട്ടില്ലല്ലോ'യെന്ന മറുചോദ്യമായിരിക്കുമെന്നറിയാം. എന്നാലും വെറുതെ ചോദിക്കുകയാണ്, ഊരും പേരുമറിയാത ഒരു മുടിക്കഷണം കൊണ്ട് കോടികള്‍ കൊയ്യുന്ന ആത്മീയ വാണിഭത്തിന്‍റെ നേര്‍ചിത്രം മാലോകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ വേണ്ടി. ഈന്തപ്പനയോല ചിത്രം വരച്ച പ്രവാചക ശരീരത്തെ പാടേ മറന്ന്, പൊയ്മുടിയുടെ പോരിശക്കഥകള്‍ പറഞ്ഞിറക്കി, എതിര്‍ക്കുന്നവരെ നരകത്തിലെ പാമ്പിനേയും തേളിനെയും കാട്ടി ഭീഷണിപ്പെടുത്തി ഒരു പുരോഹിത വൃന്ദം കാട്ടിക്കൂട്ടുന്ന ആര്‍ഭാട ഭീകരത കാണുമ്പോള്‍ നാവും വായിലിട്ട് കൈയും കെട്ടി മിണ്ടാതിരിക്കാന്‍ കഴിയാത്തത്‌ കൊണ്ട് മാത്രം! 

പ്രിയ കാന്തപുരം, സ്വലാത്തും ദിക്റും പള്ളിയും ദര്‍സും വാണിഭവല്‍ക്കരിച്ചാല്‍ ഇനിയുമേറെക്കാലം നിങ്ങള്‍ക്ക് വിദേശവാഹനങ്ങളില്‍ ഉലകം ചുറ്റാനായേക്കും. പണച്ചാക്കുകള്‍ കൂടെയുള്ള കാലത്തോളം ഖസ്രജിയെ പോലുള്ള 'അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളെ' വേദിയില്‍ നിറക്കാനുമായേക്കും. പക്ഷേ, നിര്‍മിക്കാന്‍ പോകുന്ന ഭീമന്‍ പള്ളിയില്‍ നമസ്കരിക്കാനെത്തുന്ന പതിനായിരങ്ങളില്‍ എത്രപേരുടെ ഞെഞ്ചിടിപ്പിന് 'എന്‍റെ മോളെ'യെന്ന താളമുണ്ടാവുമെന്ന് താങ്കളോര്‍ക്കാറുണ്ടോ? 'പെര' നിറഞ്ഞ പെണ്ണിനെ കുറിച്ചുള്ള ചിന്തയില്‍ ദിക്റ് പോലും മുറിഞ്ഞു പോകുന്ന ആ പാവങ്ങളുടെ ഗദ്ഗദമകറ്റാന്‍ താങ്കളൊഴുക്കുന്ന കോടികള്‍ തന്നെ ധാരാളമായിരുന്നു. ഒന്ന് വിരല്‍ ഞൊടിക്കുമ്പോഴേക്കും   നാല്പതിനു പകരം നാനൂറു കോടി പിരിച്ചെടുക്കാനുള്ള താങ്കളുടെ ശേഷി ഇനിയെങ്കിലും ഇത്തരം മേഖലകളിലേക്ക്‌ തിരിച്ചു വിടണം. ഇത് പറയുമ്പോഴും ഏതെങ്കിലും മുക്കിലും മൂലയിലും നടത്തിയ സമൂഹ വിവാഹത്തിന്റെ ഫോട്ടോയും പൊക്കി തെളിവ് നിരത്താന്‍ വരുമെന്നറിയാം. അതൊക്കെയും നല്ലതെന്ന് സമ്മതിക്കുമ്പോഴും പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന പ്രോജക്ടകളുമായി വീണ്ടും രംഗത്തിറങ്ങിയതിനു ന്യായീകരണമാവില്ല. നിര്‍മാണ - പുനരധിവാസ മേഖലകളില്‍ ക്രിയാത്മകമായി വിനിയോഗിക്കപ്പെടെണ്ട കോടികള്‍, ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത മുടിപ്പള്ളി പണിത് ധൂര്‍ത്തടിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയുമാവില്ല. വിമര്‍ശനങ്ങള്‍ ന്യായമെന്ന് കണ്ടാല്‍ തെറ്റ് തിരുത്തുന്നത് ഭീരുത്വമല്ല; ആര്‍ജവമാണ്. ശഅറേ മുബാറക്കെന്ന പേരു മാറ്റി മസ്ജിദുല്‍ ആസാര്‍ എന്നാക്കിയാല്‍ തീരുന്നതല്ല പ്രശ്നം. ഈയൊരു മാറ്റം കൊണ്ട് നിങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മാറിയേക്കാം. അപ്പോഴും വ്യാജമുടിക്ക് ആര്‍ഭാട പള്ളി നിര്‍മിച്ചവനെന്ന അപഖ്യാതി താങ്കളുടെ ചരിത്ര പുസ്തകത്തില്‍ ബാക്കി കിടക്കും.
പ്രിയ സഹോദരന്മാരെ ഇതില്‍ എന്റെതായി ഒരു വരി പോലും ഇല്ല വിവിധ ബ്ലോഗ്‌  കളില്‍ നിന്നുള്ളവയാണ്‌ കടപ്പാട് ബഷീര്‍ വള്ളിക്കുന്ന് , ഷാജിതരങ്ങള്‍ , പടന്നക്കാരന്‍,skssf news എന്നിവയാണ് എന്ന് siddhique hassan  






മര്കസിലെ മുടി റസൂല്‍ സ തങ്ങളുടെതാണ് എന്ന് പറയാന്‍ 

എന്ത് തെളിവാണ് ഉള്ളത്?


അതിനു സനത് ഉണ്ടോ?

അത് മുതവാത്തിര്‍ കൊണ്ട് സ്ഥിരപ്പെട്ടിടുണ്ടോ?

അതിനു നിഴല്‍ ഇല്ല എന്ന് തെളിയിച്ചിട്ടുണ്ടോ?

അത് കത്തിച്ചാല്‍ കത്തില്ല എന്ന് തെളിയിച്ചിട്ടുണ്ടോ ?

അതില്‍ തേനോ മധുരമോ പുരട്ടിയാലും ഈച്ച ഇരിക്കില്ല എന്ന് 

തെളിയിചിട്ടുണ്ടോ ?

മര്‍കസ് സമ്മേളനത്തില്‍ മുടി കയ്മാരുമ്പോള്‍ , ഇവിടെ 


വായിക്കാന്‍ പോവുന്നത് സനത് ആണ് എന്ന് പേരോടും , 

ഇവിടെ വായിച്ചത് സനധ് ആണ് ബഹു: എ പി യും 

പറഞ്ഞോ?

പിന്നീട് അത് സനധ് അല്ല എന്ന് പുറത്തുള്ളവര്‍ 

ചൂണ്ടിക്കാണിച്ചപ്പോള്‍ അത് നസബ ആണ് എന്നും വേറെ 

"അടിരേഖ" ഖാശ്രജിയുടെ അടുത്ത് ഉണ്ട് എന്നും പറഞ്ഞോ?


10 മാസം തികഞ്ഞു ഖാസരാജി ശഹ്രെ മുബാറക് , sorry, 

മസ്ജിദുല്‍ അസാരിനു ആകാശത്ത് തറ കല്ലിടാന്‍ വന്നപ്പോള്‍ ആ 

"അടിരേഖ" കൊടുന്നോ?

ദീനിട്ടെ അടിസ്ഥാനം തന്നെ സനധ് ആണ് എന്നും സനധില്ലാതെ 

ഒന്നും സ്വീകരിക്കാന്‍ പാടില്ല എന്ന് കോഴിക്കോട്ടും , പിന്നീട് 

വിശ്വാസ യോഗ്യമായ ആളുകള്‍ കൊടുന്നാല്‍ സനധ് 

ചോദിക്കാന്‍ പാടില്ല എന്ന് കോട്ടക്കലും എ പി 

പറഞ്ഞിട്ടുണ്ടോ? ( പക്ഷെ ഒന്നോ രണ്ടോ പത്തോ പ്രാവശ്യം 

നുണ പറഞ്ഞതായി പൊതു സമൂഹത്തില്‍ വ്യക്തമായ ആള് 

കൊടുന്നതനെന്ക്കില്‍ സ്വീകരിക്കണോ? )



ബോംബയില്‍ പോയി അമ്പലക്കടവ് വെറും 750 രൂപ ഒന്നിന് 

വെച്ച് 7 മുടി കൊടുന്നു അതിനു നിഴല്‍ ഇല്ല എന്നും 

കത്തിച്ചപ്പോള്‍ കത്തി എന്നും തെളിയിച്ചു 7 മുടി മടക്കി തന്നോ? 

വിശ്വസിക്കാന്‍ കൊള്ളാത്ത ഫൈസി തന്ന മുടി, കൊടുത്തത് 

തന്നെയാണ് തിരിച്ചു തന്നത് എന്ന് എങ്ങിനെയാണ് 

പരിശോതിച്ചത്? അതോ ഇനി ആ ഫൈസി വേറെ 

എവിടുന്നെകിലും പറിച്ചു തന്ന മുടി ആണ് എന്ന് എങ്ങിനെ 

തിരിച്ചറിയും? പിന്നെ എന്തടിസ്ഥാനത്തിലാണ് നേരെ ആകോടും 
കൊണ്ടോട്ടിയും കൊണ്ടുപോയി അതിട്ട വെള്ളം കൊടുത്തത് ?

പഴയ മുടിക്ക് ബഹു : എ പി നല്‍കിയ സനധും ജാലിയ വാല 

പറഞ്ഞ, അയാളുടെ ഉപ്പൂപ്പാന്റെ പരമ്പര യും തമ്മില്‍ 

പ്രകടമായ വെത്യസങ്ങള്‍ ഉണ്ടോ?

മര്കസിന്റെ അറബിക് വെബ്‌സൈറ്റില്‍ നീളമുള്ള മുടി 

ഇട്ടിരുന്നു എന്നും പിന്നീടു അത് നീക്കം ചെയ്തു എന്നും, 

ഡോക്ടര്‍ ഹകീമിന്റെ " തിരുകേശം മദീനയുടെ സമ്മാനം" എന്ന 

ബുക്കില്‍ ഖാശ്രജിയുടെ പക്കല്‍ ഞാന്‍ 2 കെട്ടു മുടി തന്നെ 

കണ്ടിട്ടുണ്ട് എന്ന് പറയുകയും വിവാദം ആയപ്പോള്‍ അത് 

മാര്‍കെറ്റില്‍ നിന്ന് പിന്വല്‍ക്കുകയും ചെയ്തു എന്ന് 

അസൂയക്കാര്‍ വെറുതെ പറയുന്നതാണോ?


ഖാശ്രജിയുടെ കയ്യില്‍ 75cm ഇല്‍ അധികം നീളമുള്ള 

കെട്ടുകണക്കിന് മുടിയുണ്ട് എന്ന് പറയുന്നത് ശരിയാണോ?


എങ്കില്‍ ആ മുടികള്‍ വളര്‍ന്നതും പിളര്‍ന്നതും റസൂല്‍ സ യുടെ 

വാഫതിനു മുമ്പാണോ അതോ ശേഷമാണോ?


റസൂല്‍ സ നെഞ്ചു വരെ മുടി വളര്‍ത്തിയിരുന്നു എന്നും 

തുടര്‍ച്ചയായി 6 കൊല്ലം മുടി വെട്ടതിരിന്നിട്ടുണ്ട് എന്നും 

പറയുന്നത് ശരിയാണോ?

അപ്പൊ പിരടിക്ക് താഴെ മുടി വളര്‍ത്തല്‍ അനിസ്ലാമിക മാന്ന്‍ 

എന്ന് പറഞ്ഞിരുന്ന പേരോട് അടക്കമുള്ള നമ്മുടെ 

പണ്ഡിതന്മാരെ എന്ത് ചെയ്യും?

ഇനി വാഫതിനു ശേഷമാണ് വളര്‍ന്നത്‌ എങ്കില്‍ പറയുന്നത് 

പോലെ ഒരു മാസം 2 . 4 cm വളര്‍ന്നാല്‍ പതിനാലു കൊല്ലം 

കൊണ്ട് 40 മീറ്റര്‍ നീളംവരും എന്ന് ചില അസൂയക്കാര്‍ 

പറയുന്നത് ശരിയാണോ?


അപ്പൊ എന്തുകൊണ്ട് ലോകത്തുള്ള മറ്റു ശഹ്രെ മുബരക്കുകള്‍ 

ഒന്നും വളരുന്നില്ല, അതൊക്കെ അപ്പൊ വ്യാജമാണോ? , 

മര്കസ്സിലെ 2005 മോഡല്‍ മുടിയും ഒരു കൊല്ലം മുമ്പ് കിട്ടിയ 

മുടിയും ഇപ്പോള്‍ എത്രത്തോളം വളര്‍ന്നു, അതോ അതൊന്നും 

വളര്‍ന്നില്ലേ, റബ്ബേ അപ്പൊ അതൊക്കെ വ്യാജമാണോ?


മുടിക്ക് നിഴല്‍ ഉണ്ടാവില്ല എന്നും കത്തിച്ചാല്‍ കത്തും എന്നും 

ഓ എം തരുവണ പറയുന്നത് പോലെ യുക്തിവാധമാണോ? അത് 

എപ്പോഴെങ്കിലും അനുപവപ്പെടുന്ന ഒരു മുഹ്ജിസ്സത്തു 

മാത്രമാണോ?

എന്നാല്‍ റസൂല്‍ സ യെ അല്ലാഹുവിന്റെ നൂറില്‍ നിന്നാണ് 

പടച്ചത് എന്ന് പറഞ്ഞു നമ്മെ പറ്റിച്ച മുന്കഴിഞ്ഞ 

ആരിഫീങ്ങളെയും ഉലമാക്കളെയും നാം എന്ത് ചെയ്യും?


അപ്പൊ ഇനി നമ്മള്‍ മുജാഹിദ് ജമാഹത് കാരെ പോലെ 

സന്തര്‍ഭവും സാഹചര്യവും നോക്കാതെ നേരെ ഹദീസും ഖുര്‍ 

ആനും നോക്കിയാല്‍ മതിയോ? ഇജ്തിമാഹു വേണ്ടേ?


ഖാശ്രജിക്ക് മുടി കൊടുത്തത് ജലിയാവാല ആണ് എന്ന് 

പറയുന്നത് ശരിയാണോ?

ജാളിയവാലയുടെ കയ്യില്‍ വേറെ 1000 കണക്കിന് മുടി ഉണ്ട് 

എന്ന് പറയുന്നത് ശരിയാണോ?

കശ്രജിയുടെയും ജാളിയായുടെയും അടുത്ത് - റസൂല്‍ സ യുടെ 

കമ്പിളി പുതപ്പു, മിഹ്രജിന്റെ അന്നത്തെ സ്പെഷ്യല്‍ ഓവര്‍ 

കൊട്ട് , ചെരുപ്പ്, വടി, താടി രോമങ്ങള്‍, ഫാത്തിമാ ബീവിയുടെ 

സുറുമ കോല് , ഉസ്മാന്‍ ര വിന്റെ മോതിരം , മോഹിയുദ്ധീന്‍ 

ശേയ്ക്കിന്റ്റെ കളര്‍ ഫോട്ടോ എന്നിവ ഉണ്ട് എന്ന് പറയുന്നത് 

ശരിയാണോ?

ഇസ്ലാമികമായി മുന്കഴിഞ്ഞു പോയ ഉലമാക്കള്‍ ഒക്കെ തന്നെ 

ചെയ്ത കാര്യങ്ങള്‍ ഒന്നും നോക്കാതെ ഒന്നിലതികം പ്രാവശ്യം 

താന്‍ വിശ്വസിക്കാന്‍ പട്ടാത്തവനാണ് എന്ന് തെളിയിച്ച ഒരാള്‍ 

ഒരു മുടി കൊടുന്നാല്‍ അത് വിശ്വസിക്കെണ്ടാതുണ്ടോ?
അത് പിന്നീട് നാളെ മറ്റു പലര്‍ക്കും പലതും കൊണ്ടുവരാനും 

അത്മീയകച്ചവടം നടത്താനും ഒരു കാരണം ആവുമോ?

ഇനി , റസൂല്‍ സ തങ്ങളുടെതല്ലാത്ത ഒന്ന് റസൂല്‍ സ യുടെതാണ് 

എന്ന് കളവു പറഞ്ഞവന്റെ വിധി എന്താണ്?
ഈ കൊടുന്നവനോട് ഈ കാര്യത്തിലോ മറ്റു കാര്യത്തിലോ 

നേരിട്ടോ മൌനത്തോടെയോ യോജിക്കുന്നവന്റെയും 

എതിര്‍ക്കാത്തവന്റ്റെയും ഇസ്ലാമിക വിധി എന്താണ്?

റസൂല്‍ സ ശപിചിരുന്ന , പെണ്ണുങ്ങളെ പോലെ മുടി നീട്ടി 

വളര്തിരുന്ന ആള്‍ എന്ന് അവിടുത്തെ ആക്ഷേപിച്ചവന്റെ 

വിധി എന്താണ്?


( ദയവു ചെയ്തു ഇതിനു നേരിട്ടുള്ള ഉത്തരം മാത്രം തന്നാല്‍ 

മതി , അല്ലാതെ ഖാസിമി വെല്ലൂരിലെ വെള്ളം കൊടുത്തില്ലേ, 

അമ്പലക്കടവ് ഖാശ്രജിയുടെ അടുത്ത മുടി ഒര്‍ജിനല്‍ ആണ് എന്ന് 

പറഞ്ഞില്ലേ, UAE ലേക്ക് വിളിചിട്ടെന്താ വരാതെ, വെള്ളൂരെ 

മുടിക്ക് സനത് ഉണ്ടോ ...........എന്നിങ്ങനെ ചോദിക്കരുത് 

.....എനിക്ക് ഉത്തരം മുട്ടി പോവും

അറിയേണ്ടത് നാം അറിഞ്ഞേ തീരൂ.....

കാന്തപുരം സമൂഹത്തിന് സമ്മാനിച്ചത് എന്തായിരുന്നവെന്ന് പരിശോധിക്കാന്‍ 1979 മുതല്‍ 2012 വരെയുള്ള അദ്ദേഹത്തിന്റെ ചെയ്തികള്‍ ഒരാവര്‍ത്തി പരിശോധിച്ചാല്‍ മതി. ഐക്യത്തോടെയും മമതയോടെയും അതിലേറെ സൗഹാര്‍ദ്ദത്തോടെയും ഒരു മഹല്ലിലെ ഉത്തരവാദപ്പെട്ട കാക്കകാരണവര്‍മാര്‍ മഹല്ല് സംവിധാനങ്ങളിലെ കെട്ടുറപ്പോടെ കൂടി, ഒരു ഖാസിയെ ബൈഅത്ത് ചെയ്യുകയും അദ്ദേഹം പറയുന്നത് അനുസരിച്ച് ദീനീ ആരാധനകളും മതത്തിന്റെ അനുഷ്ഠാനങ്ങളും നിര്‍വ്വഹിച്ചു വരുന്നതിനിടെ എന്തിനായിരുന്നു മഹാനായ കണ്ണിയത്തുസ്താദും ശംസുല്‍ ഉലമുയും മറ്റ് സമസ്തയുടെ മഹാന്‍മാരായ ആലിമീങ്ങളും ആത്മീയതയുടെ യഥാര്‍ത്ഥ പരിസരത്ത്കൂടി മുസ്ലിം ഉമ്മത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഭിന്നിപ്പിന്റെ സ്വരം മുഴക്കിയത്.
മദ്രസകളില്‍ പ്രശ്‌നങ്ങളുണ്ടാക്കി, ഇടച്ചുമരുകള്‍ വെച്ചും പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ദീനീ സ്ഥാപനങ്ങള്‍ താഴിട്ട്പൂട്ടി അന്യായമായ സ്ഥലങ്ങളില്‍ ഭിന്നിപ്പിന്റെ പള്ളികള്‍ നിര്‍മ്മിച്ചു, ആരാധനകളില്‍ ഐക്യതകര്‍ത്തും പണ്ഡിതന്‍മാര്‍ക്കെതിരെ വ്യവഹാരങ്ങള്‍ കോടതികളില്‍ ഫയല്‍ ചെയ്തും എന്തിനായിരുന്നു പണ്ഡിതന്‍മാരുടെ വിലതകര്‍ത്തത്.
കൊലപാതക കേസുകളില്‍പോലും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്നിടത്തേക്ക് കാര്യങ്ങളെത്തുകയും മഞ്ഞപത്രങ്ങളുടെ പുറം ചട്ടകളില്‍ ആഭാസചിത്രങ്ങളുടെ കൂട്ടത്തില്‍ മുസ്ലിം പണ്ഡിത വേഷധാരികള്‍ പ്രത്യക്ഷപ്പെടുകയും യതീമുകളുടേയും അഗതികളുടേയും പേരില്‍ പിരിച്ചെടുത്ത പണം അനാശാസ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയതായി തെളിയിക്കപ്പെടുകയും സാമ്പത്തിക വിശുദ്ധി നഷ്ടപ്പെടുത്തുംവിധം പലിശയില്‍ മുങ്ങിക്കുളിക്കുകയും ചെയ്ത ഇദ്ദേഹം മാനവികതയുടെ വാക്താവോ മൃഗീയതയുടെ വാക്താവാണോ?.
മഖ്ദൂമിയന്‍ പാരമ്പര്യത്തെ പുച്ഛിച്ചുതള്ളി, സമാന്തര ഖുതുബപോലും സ്ഥാപിച്ച ഇവര്‍ ദിക്‌റുകളുടേയും സ്വലാത്തുകളുടേയും മജ്‌ലിസുകളുടേയും ദീനീ ഉലൂമുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളേയും മതവിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കയറിനിരങ്ങാനുള്ള ആലയങ്ങളാക്ക് മാറ്റി.
മുസ്ലിം സമൂഹത്തിനിടയില്‍ രാഷ്ട്രീയ ഐക്യവും സാമൂദായിക സൗഹൃദവും തകര്‍ക്കാന്‍ തനി ഭൗതികവാദ പാര്‍ട്ടികളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായി.
സുന്നികളെ സഹായിക്കുന്ന ഏതു പാര്‍ട്ടിയിലും ചേരാമെന്നാണ് ഈ മുസ്‌ല്യാര്‍ പരിശകളുടെ പുത്തന്‍വാദം. ബുദ്ധിയും വിവേകവുമുള്ള ഒരു സത്യവിശ്വാസിക്ക് ഈ വാദം സമ്മതിച്ചുകൊടുക്കാന്‍ സാധ്യമല്ല. സഹായിക്കുവാന്‍ മുന്നോട്ടുവരുന്നവരുടെ ഉദ്ധേശ്യശുദ്ധിയെകുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ചൂണ്ടക്കാരന്‍ ഈ കോര്‍ത്ത ചൂണ്ട വെള്ളത്തിലേക്കെറിയുന്നത് ത്സ്യങ്ങളോടുള്ള ദീനാനുകമ്പം കൊണ്ടാണെന്നാകുന്നു. ബുദ്ധിയുള്ളവരാരും പറയുകയില്ല. അപ്രകാരം തന്നെ എലിക്കെണിയില്‍ ഇരവെച്ചു എലികളെ അതിലേക്ക് ആകര്‍ഷിക്കുന്നതു അവയോടുള്ള അനുഭാവത്തിന്റെ ദൃഷ്ടാന്തമാണെന്നും തലക്കുവെളിവുള്ളവര്‍ മനസ്സിലാക്കുകയില്ല. അല്ലാഹു പറയുന്നു: '' സത്യനിഷേധികള്‍ നിങ്ങളുടെ മേല്‍ വിജയം നേടിയാല്‍ പിന്നെ നിങ്ങളുമായുള്ള ബന്ധമോ കരാറുകളോ ഒന്നും അവര്‍ പരിഗണിക്കില്ല. സംസാരം കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ ഹൃദയങ്ങള്‍ അതു നിരസിക്കയും ചെയ്യും. (വി.ഖു) ഈ യാഥാര്‍ത്ഥ്യം സോവിയറ്റ് റഷ്യയുടെ ചരിത്രത്തില്‍ നാം കണ്ടു കഴിഞ്താണ്. തന്ത്രശാലിയായ ലെനിന്‍ പലതും പറഞ്ഞുപല വാഗ്ദാനങ്ങളും ചെയ്തു മുസ്‌ലിംങ്ങളെ വ്യാമോഹിപ്പിച്ചു പാട്ടിലാക്കി. സാര്‍ ചക്രവര്‍ത്തിക്കെതിരായ വിപ്ലവത്തില്‍ സജീവമായി പങ്കെടുപ്പിച്ചു. വിപ്ലവം വിജയിച്ചപ്പോള്‍ എന്തുണ്ടായെന്നു ലോകം കണ്ടറിഞ്ഞതാണ്.
എത്രയെത്രമുസ്‌ലിംകള്‍ വധിക്കപ്പെട്ടു. എത്രയെത്ര പള്ളികള്‍ നശിപ്പിക്കപ്പെട്ടു. മതനശീകരണത്തിന്നു പുതിയ ഗവര്‍മെന്റ് കൈക്കൊണ്ട ഏറ്റവും ജുഗുപ്‌സാവഹമായ നടപടികള്‍ അറിയേണമെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവായ സി. അച്ചുതമേനോന്‍ എഴുതിയ സോവിയറ്റ് നാട് എന്ന പുസ്തകം ഒന്നുവായിച്ചു നോക്കുക. മതവിശ്വാസത്തേയും മതമൂല്യങ്ഹളേയും നശിപ്പിക്കുവാന്‍ സോവിയറ്റ് ഭരണകൂടം കൈക്കൊണ്ട നിയമ നടപടികള്‍ അതില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സംസ്ഥാനങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വലിയ രാഷ്ട്രമാണ് ഭാരതം. അതിലെ അതാനും സംസ്ഥാനങ്ങളുടെ ഭരണം കമ്മ്യൂണിസ്റ്റ്കാര്‍ക്കു കൈവന്നതുകൊണ്ട് മാത്രം അവരുടെ മതത്തിന്നു നേരെയുള്ള സാക്ഷാല്‍രൂപം അവര്‍ പുറത്തുകാട്ടുകയില്ല. മതവിശ്വാസികളെ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുവാന്‍ പലകുതന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. ഇന്നു കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതും അതാണ്. പ്രബലമായ സുന്നിവിഭാഗത്തെ അവര്‍ രണ്ടായി പിളര്‍ത്തി. അതിന്നുവേണ്ടി മുമ്പുതന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വിരോധിയായ ഒരു മുസ്‌ല്യാരെ അവര്‍ തികച്ചും ഉപയോഗപ്പെടുത്തി. മുസ്‌ല്യാരാവട്ടെ തന്റെ മുസ്‌ലിം ലീഗിന്നെതിരായ കരുനീക്കങ്ങള്‍ വളരെ തന്ത്രപൂര്‍വ്വമാണ് നടത്തിക്കൊണ്ടിരുന്നത്. ആദ്യമാദ്യം മുസ്‌ലിം ലീഗിന്നെതിരില്‍ പരസ്യമായി ഒന്നും പറഞ്ഞിരുന്നില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികള്‍ക്കെതിരില്‍ വഹാബീകളാദീയായ പുത്തനാശയക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകൊടുത്തതും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങളുടെ സത്യാവസ്ഥ പ്രകടമാക്കുന്നതുമായ പ്രസംഗങ്ങളായിരുന്നു അയാള്‍ നടത്തിക്കൊണ്ടിരുന്നത്. തന്നിമിത്തം എല്ലാ സുന്നികളും പണ്ഡിത പാമര രാഷ്ട്രീയ വ്യത്യാസമന്യേ അയാളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്നു. അതോടൊപ്പം തന്നെ അയാള്‍ തന്നെ പറ്റിയും താന്‍ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റിയും ഉദാരമതികളും സമുദായ സ്‌നേഹികളും പണക്കാരുമായ അറബികള്‍ക്കിടയില്‍ മതിപ്പും ബഹുമാനവും ഉളവാക്കുവാന്‍ പലകുതന്ത്രങ്ങളും സന്ദര്‍ഭോജിതം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ സ്ഥാനമാനങ്ങളെക്കുറിച്ചും യോഗ്യതയെക്കുറിച്ചും തികച്ചും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അടങ്ങിയ പല പ്രസ്താവനകളും ഗള്‍ഫുനാടുകളില്‍ പ്രചാരമുള്ള പല അറബി പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും അയാള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ ധര്‍മ്മിഷ്ടരായ അറബികളില്‍ നിന്നും ധാരാളം പണംതട്ടി എടുത്തു. അത് ഇവിടെ കൊണ്ടു വന്നു. താരതമ്യേന കൂടുതല്‍ സാമ്പത്തികമായ അവശത അനുഭവിക്കുന്ന ദീനീ വിദ്യാര്‍ത്ഥികള്‍, മുതഅല്ലിമുകള്‍ തുടങ്ങിയ വിഭാഗങ്ങളെ തന്ത്രപരമായി സഹായിച്ചുകൊണ്ടിരുന്നു. മാത്രമല്ല പള്ളി, മദ്‌റസ മുതലായ ദീനീ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുവാനോ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനോ സാധിക്കാതെ സാമ്പത്തിക വിഷമങ്ങളുടെ നീര്‍ചുഴിയില്‍പെട്ടു വട്ടം കറങ്ങുന്ന പലനാട്ടുകാര്‍ക്കും അയാള്‍ സാമ്പത്തിക സഹായം ചെയ്തു. ഇതിന്റെ എല്ലാം ഏകോദ്ദേശം ജനവശീകരണം മാത്രമായിരുന്നു.
അങ്ങനെ ഏതാനും കൊല്ലങ്ങള്‍കൊണ്ട് ഒരുപറ്റം ചെറുപ്പക്കാരെ അവരില്‍ മിക്കപേരും മുഅല്ലിമുകളും. മുതഅല്ലിമുകളും ആകുന്നു. അയാള്‍ തന്റെ കീഴില്‍ അണിനിരത്തി. അയാള്‍ എന്തു അസംബന്ധം പറഞ്ഞാലും ആവേശഭരിതരായി ഇടവും വലവും നോക്കാതെ തക്ക്ബീര്‍ മുഴക്കുന്ന ചോറ്റുപട്ടാളമായിരുന്നു അവരില്‍ ഏറിയകൂറും. കാര്യം ഇത്രത്തോളമെത്തിയപ്പോള്‍ അദ്ദേഹം തന്റെ തനിരൂപം പ്രകടമാക്കി. പുത്തന്‍ പ്രസ്ഥാനക്കാരെ വളര്‍ത്തുന്നതു മുസ്‌ലിം ലീഗാണെന്നും ഒരു കള്ളവാദം കൊണ്ടുവന്നു. മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തിയാല്‍ അല്ലാതെ പുത്തന്‍വാദികളെ പരാജയപ്പെടുത്താനാവില്ലെന്നും അതിനാല്‍ സുന്നികള്‍ ഒറ്റക്കെട്ടായി നിന്നു മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തണമെന്നുമുള്ള ഒരാഹ്വാനമായിരുന്നു അത്. അങ്ങനെ പലതെരെഞ്ഞെടുപ്പുകളിലും അയാളും അനുയായികളും ലീഗിന്നെതിരില്‍ പരസ്യമായി പ്രവര്‍ത്തനമാരംഭിച്ചു. ഈ സമയം മുസ്‌ലിം ലീഗുകാരും ഉണര്‍ന്നു. മുസ്‌ല്യാര്‍ക്കും സില്‍ബന്ധികള്‍ക്കുമെതിരില്‍ അവരും ചില നടപടികള്‍ കൈക്കൊണ്ടു. ഇസ്‌ലാമിനെ നശിപ്പിക്കല്‍ ജീവിതലക്ഷ്യമായി സ്വീകരിച്ച നിരീശ്വര പ്രസ്ഥാനങ്ങള്‍ വളരണമെങ്കില്‍ ഇസ് ലാമിക വിശ്വാസം തളരേണ്ടതു അത്യന്താപേക്ഷിതമാണെന്നു അടിയുറച്ചു വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഈ സന്ദര്‍ഭം തികച്ചും ഉപയോഗപ്പെടുത്തി. സ്റ്റൈറ്റു ഭരണത്തില്‍ മേധാവിത്വം വഹിക്കുന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഒരു മന്ത്രി തന്നെ മുസ്‌ല്യാര്‍ക്കു എല്ലാവിധ സഹായ പിന്തുണകളും വാഗ്ദാനം ചെയ്തു. ഇതു മുസ്‌ല്യാരുടെയും അനുയായികളുടെയും ധാര്‍ഷ്യം വര്‍ദ്ധിപ്പിച്ചു. '' സുന്നികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിലും അംഗത്വം സ്വീകരിക്കുന്നതിലും മതദൃഷ്ട്യാ തെറ്റൊന്നുമില്ലെന്നു അവര്‍ ഫത്‌വാ കൊടുത്തു. 05.01.1989 ന്നു കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിലാണ് അവര്‍ ഈ ഫത്‌വാ പുറത്തുവിട്ടതും പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കേണമെങ്കില്‍ അചഞ്ചമായ നിരീശ്വര നിര്‍മ്മിത വിശ്വാസിയാകേണമെന്നതു അവിതര്‍ക്കിതമായ വസ്തുതയാണ്. അപ്പോള്‍ പ്രപഞ്ചനാഥനിലും അവന്റെ നിയമവിധികളിലും തീരെ വിശ്വാസമില്ലാത്ത ഒരു വ്യക്തിക്കും കറകളഞ്ഞ സുന്നിയാവാമെന്നാണ് മുസ്‌ല്യാരും കൂട്ടുകാരും വിശ്വസിക്കുന്നതു എന്നുവരുന്നു. ഇതു ഇസ്‌ലാമിനെക്കുറിച്ചു അതിന്റെ എ ബി സി പഠിച്ച ആര്‍ക്കും വകവെച്ചു കൊടുക്കാന്‍ നിവര്‍ത്തിയില്ല.
ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഒരു രാഷ്ട്രീയ സംഘടനയല്ല. രാഷ്ട്രീയ കാര്യങ്ങള്‍ അതു കൈകാര്യം ചെയ്യുന്നുമില്ല. ഇന്ത്യന്‍ രാഷ്ട്രീയം ഒരു ഇസ്‌ലാമിക രാഷ്ട്രീയമല്ലാത്തതിനാല്‍ നഖശിഖാന്തം ഒരു മതണ്ഡിത സംഘടനയായ സമസ്തക്കു ഇന്ത്യന്‍ രാഷ്ട്രീയം കയ്യാളുക എന്നതു ഭൂഷണവുമല്ല. അപ്രകാരം തന്നെ സമസ്തക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ഒരു നിലക്കും വിധേയത്വമില്ല. അവയില്‍ ഒന്നിനോടും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രത്യേക വിരോധവുമില്ല. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അതിനു പ്രത്യേക ബന്ധമില്ലെന്നും അതു പലവുരു തുറന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അതിനെ ബന്ധിക്കുവാന്‍ തല്‍പരകക്ഷികള്‍ ശ്രമം നടത്തുമ്പോഴെല്ലാം അതിന്റെ യഥാര്‍ത്ഥ നിലപാട് അതു സ്പഷ്ടമാക്കാറുണ്ട്. 1983-ല്‍ എം.ഡി.പി. എന്ന ഒരു രാഷ്ട്രീയ സംഘടന രംഗത്ത് വന്നപ്പോഴായിരുന്നു അവസാനമായി സമസ്ത അതിന്റെ രാഷ്ട്രീയ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. എം.ഡി.പി. ഒരു തനി സുന്നി രാഷ്ട്രീയ സംഘടനയാണെന്നായിരുന്നു അതിന്റെ സംഘാടകര്‍ അവകാശപ്പെട്ടിരുന്നതും സമസ്തയുടെ അനുവാദത്തോടും ആശിര്‍വാദത്തോടും കൂടിയാണ് അത് രൂപം പൂണ്ടതെന്നും, സമസ്തയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആ കൂട്ടര്‍ ധാരാളം പ്രസംഗങ്ങളും പ്രസ്താവനകളും അടിക്കടി നടത്തിക്കൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ സമസ്ത മുന്നോട്ടു വന്നു. അതിന്റെ ബാധ്യത അതു നിറവേറ്റി: മുശാവറ ചേര്‍ന്നു ''പഴയതോ പുതിയതോ ആയ യാതൊരു രാഷ്ട്രീയ പാര്‍ട്ടിയോടും സമസ്തക്ക് യാതൊരു പ്രത്യേക ബന്ധവുമില്ല''. എന്ന പ്രമേയം ഏകകണ്ഠമായി അതു പാസാക്കി. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അതു തനി സുന്നിയാണെന്ന് അവകാശപ്പെടുന്നതായാലും ശരി സമസ്തക്ക് ബന്ധമില്ലെന്നും ഈ പ്രമേയം സ്പഷ്ടമാക്കുന്നുണ്ടല്ലോ. സമസ്തക്ക് രാഷ്ട്രീയമോ രാഷ്ട്രീയബന്ദമോ ഇല്ലെന്നു പറഞ്ഞതിന്റെ വിവക്ഷ സംഘനാ ലവലില്‍ അതില്ലെന്നാണ് വ്യക്തികള്‍ക്ക് വ്യക്തി എന്ന നിലയില്‍ മാത്രം അതുണ്ടാകുന്നതിനു മേല്‍പറഞ്ഞതു എതിരാവുകയില്ല. മുമ്പൊരിക്കല്‍ പുളിക്കല്‍ വെച്ചു കൂടിയ ഒരു സുന്നി യോഗത്തില്‍ ബഹു: ഇ.കെ. പറഞ്ഞു: ''അമുസ്‌ലിമിനു വോട്ടു ചെയ്താലും ഒരു വഹാബിക്ക് ചെയ്യരുതെന്നും'' ഇതു അദ്ദേഹത്തിന്റെ അന്നത്തെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അതുകൊണ്ടുതന്നെയാണ് അതു സമസ്തയുടെ തീരുമാനവുമാണെന്നും അദ്ദേഹം പറയാതിരുന്നതും എന്നാല്‍ അതിനുശേഷം കൊയിലാണ്ടിയില്‍ ചേര്‍ന്ന ഒരു സുന്നിസമ്മേളനത്തില്‍ ജ.എ.പി. പറഞ്ഞു: ''പുളിക്കല്‍ വെച്ചു വഹാബികള്‍ക്ക് വോട്ടു ചെയ്യരുതെന്നു ഇ.കെ. പറഞ്ഞതു സമസ്തയുടെ തീരുമാനമാണെന്ന്''. ഇതു തനി അസത്യമായിരുന്നു. കൊയിലാണ്ടി യോഗത്തില്‍ ഞാനുണ്ടായിരുന്നില്ല. മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ ഉണ്ടായിരുന്നു. എ.പി.യുടെ പ്രസംഗം പത്രങ്ങളില്‍ വന്നപ്പോള്‍ ഞാന്‍ വാണിയമ്പലത്തിനോട് ചോദിച്ചു: ''താങ്കള്‍ എന്തുകൊണ്ട് എ.പി. പറഞ്ഞതു ശരിയല്ലെന്നു അവിടെ വെച്ചു പറഞ്ഞില്ല'' എന്നും ''ഞാന്‍ അപ്പോള്‍ സദസ്സിലുണ്ടായിരുന്നില്ല'' എന്നായിരുന്നു വാണിയമ്പലത്തിന്റെ മറുപടി. അതിനുശേഷം അരീക്കോട് ചേര്‍ന്ന ഒരു യോഗത്തില്‍ സമസ്ത അങ്ങനെ തീരുമാനിച്ചിട്ടില്ല എന്ന പരമാര്‍ത്ഥം മഹാനായ വാണിയമ്പലം വെട്ടിതുറന്നു പറയുകയും ചെയ്തു. തെരെഞ്ഞെടുപ്പ്, വോട്ട് ചെയ്യല്‍ ഇതെല്ലാം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടതാണ്. ഇന്നവര്‍ക്കു വോട്ടു ചെയ്യണം ഇന്നവര്‍ക്കു ചെയ്യരുത് എന്നെല്ലാം പറയല്‍ രാഷ്ട്രീയ വിഷയത്തില്‍ കയ്യിടലാണെന്നു പറയേണ്ടതുണ്ടോ. സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകുവാന്‍ എ.പി. കാന്തപുരം കഴിയുന്ന പാടെല്ലാം പെട്ടുനോക്കിയിട്ടുണ്ട്. അദ്ദേഹം സമസ്ത സെക്രട്ടറിയേറ്റ് മെമ്പറായിരുന്നപ്പോള്‍ മറ്റുമെമ്പര്‍മാര്‍ അറിയാതെയും അവരെ അറിയിക്കാതെയും സെക്രട്ടറിയേറ്റിന്റെയും സുന്നിയുവജനസംഘത്തിന്റെയും പേരില്‍ അദ്ദേഹം ഒരു സര്‍ക്കുലര്‍ അടിപ്പിച്ചു സുന്നിയുവജനസംഘം ശാഖകള്‍ക്ക് അയച്ചുകൊടുത്തു. അതില്‍ പറയുന്നു. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്ന വഹാബി മൗദൂദികളെയും അവരുടെ വൈതാളികന്‍മാരെയും പരാജയപ്പെടുത്തേണമെന്നു നമ്മുടെ മേല്‍ഘടകവും അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിനെ പ്രതിനിധീകരിക്കുന്ന ആധികാരിക സംഘടനയുമായ സമസ്ത കേരളത്തിലെ ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ കേരള സുന്നീ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. (സര്‍ക്കുലര്‍ പേജ് 2) ഇങ്ങനെ ഒരാഹ്വാനം സമസ്ത മുശാവറ നല്‍കിയതായി കേരളത്തിലെ ഏതെങ്കിലും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടുവാന്‍ എ.പി.ക്ക് കഴിയുമോ? പോകട്ടെ സമസ്തയുടെ മിനുട്ട്‌സില്‍ അതുകാണിക്കാമോ? സമസ്തയുടെ പേരില്‍ തനി അസത്യം പ്രചരിപ്പിക്കുന്ന സ്വഭാവം എ.പി.ക്ക് മുമ്പേ ഉള്ളതാണ്. സര്‍ക്കുലറിന്റെ ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയേറ്റും സ്റ്റേറ്റു സുന്നീ യുവജനസംഘവും കീഴ്ഘടകങ്ങള്‍ക്കു നല്‍കുന്ന സംയുക്ത അറിയിപ്പ്'' എന്നും എന്നാല്‍ സെക്രട്ടറിയേറ്റു മെമ്പര്‍മാരില്‍ എ.പി. അല്ലാതെ ഇങ്ങനെ ഒരു സര്‍ക്കുലര്‍ അറിയുകയില്ല. സുന്നിയുവജനസംഘം മെമ്പര്‍മാരില്‍ ആരെങ്കിലും അറിയുമോ എന്ന് എനിക്കറിയില്ല. സമസ്തക്ക് രാഷ്ട്രീയമില്ലെന്നു മുതലക്കുളത്തു കൂടിയ സമസ്തയുടെ നയവിശദീകരണയോഗത്തില്‍ ഞാന്‍ പറയുകയുണ്ടായി. ഇതു വാസ്തവ വിരുദ്ധമാണെന്നു വരുത്തുവാനായി 26.12.88 തിങ്കളാഴ്ച പുറപ്പെട്ട സിറാജ് പത്രത്തില്‍ അതിന്റെ സംഘടനാ കാര്യ ലേഖകന്‍ വായനക്കാര്‍ വിധി എഴുതട്ടെ എന്ന തലക്കെട്ടില്‍ സമസ്തക്കു രാഷ്ട്രീയമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സമസ്തയുടെ ചില തീരുമാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ രാഷ്ട്രീയമുണ്ടോ എന്നു നമുക്കു പരിശോധിക്കാം. ലേഖകന്‍ അക്കമിട്ട് എഴുതിയതു സമസ്തയുടെ അഞ്ച് യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളാണ്. അവ യഥാക്രമം വിവരിക്കാം. ''സുന്നത്ത് ജമാഅത്തിനെതിരായ ഏത് കക്ഷിയെയും സമസ്തശക്തിയുക്തം എതിര്‍ക്കും അതിനാല്‍ ഇത്തരം സംഘടനകളെപ്പറ്റി പൊതുജനങ്ങള്‍ ബോധവാന്‍മാരാവണം (29.11.76 നു ചേര്‍ന്ന മുശാവറയുടെ തീരുമാനം) എന്നാല്‍ പ്രസ്തുത തിയ്യതിക്ക് ചേര്‍ന്ന മുശാവറയുടെ തീരുമാനം താഴെ ചേര്‍ക്കുന്നു. എം.ഇ.എസ്സിനെ കുറിച്ചുവന്ന ചോദ്യത്തിനു താഴെ കാണിക്കുന്ന മറുപടി കൊടുക്കുവാന്‍ തീരുമാനിച്ചു. എം.ഇ.എസ്സിനെക്കുറിച്ചു സമസ്ത മുമ്പെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. സുന്നത്ത് ജമാഅത്തിനെതിരായ ഏതുകക്ഷിയെയും 29.11.76 ലെ തീരുമാനം എം.ഇ.എസ്സിനെപ്പറ്രിയാണെന്നും തെരെഞ്ഞെടുപ്പിന്റെയോ രാഷ്ട്രീയത്തിന്റെയോ ലാഞ്ചനപോലും ഇതില്‍ ഇല്ലെന്നും ബുദ്ധിമരവിച്ചിട്ടില്ലാത്തവര്‍ക്ക് ഗ്രഹിക്കാം. മുമ്പെടുത്ത തീരുമാനം എന്നു പറഞ്ഞതു 20.1.70 ന്നു പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജില്‍ വെച്ച് മര്‍ഹൂം. ടി. അബൂബക്കര്‍ മുസ്‌ല്യാര്‍ (കോട്ടുമല) അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ എം.ഇ.എസ്സിനെപ്പറ്റി എടുത്ത തീരുമാനത്തെക്കുറിച്ചാണ്. പ്രസ്തുത യോഗത്തിലേക്ക് മര്‍ഹൂം ബാഫഖീ തങ്ങള്‍ വന്നതു എം.ഇ.എസ്സ് ജേര്‍ണലിന്റെ പുസ്തകം 5 ലെ ലക്കം രണ്ട് കയ്യില്‍ പിടിച്ചായിരുന്നു. അതില്‍ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് രേഖ എന്ന ലേഖനം വായിച്ച ശേഷം അതിനെക്കുറിച്ചു താഴെകാണും വിധം മുശാവറ തീരുമാനമെടുത്തു. അല്ലാഹുവിന്റെ തിരുവചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്നു വരുത്തിത്തീര്‍ക്കുന്ന എം.ഇ.എസ്സിന്‍രെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചു മുസ്‌ലിംകള്‍ ബോധവാന്‍മാരാകണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എം.ഇ.എസ്സിനോട് പെരുമാറണമെന്നും ഉല്‍ബോധിപ്പിക്കുന്നതോടൊപ്പം എം.ഇ.എസ്സിന്റെ ഇത്തരം അനിസ്‌ലാമിക വിശ്വാസ പ്രമാണങ്ങളില്‍ മുസ്‌ലിം ബഹുജനങ്ങള്‍ അകപ്പെടുരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇന്നുചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു'' ഇതാണ് 20.10.70 ലെ തീരുമാനം. ഇതില്‍ എവിടെയാണ് തെരെഞ്ഞെടുപ്പും വോട്ടു ചെയ്യലും? സിറാജ് ലേഖകന്റെ രണ്ടാം തെളിവ്, മുസ്‌ലിം ഐക്യ വേദിയാണല്ലോ ആവശ്യം. അതിനാല്‍ സുന്നികള്‍ മുസ്‌ലിംകളാണെന്നു നിങ്ങള്‍ തീരുമാനിച്ചാലെ ആ വേദിയിലേക്കു സുന്നികളെ ക്ഷണിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികള്‍ മുസ്‌ലിംകളാണെന്നും അവര്‍ മുശ്‌രിക്കുകള്‍ അല്ലെന്നും ആദ്യം തീരുമാനിക്കുക എന്നിട്ട് ക്ഷണിക്കുക പരിഗണിക്കാം. (ഐക്യവേദിയിലേക്ക് പ്രതിനിധികളെ അയക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് നദ്‌വത്തുകാര്‍ അയച്ചകത്തിനു 16.06.79 ന് ചേര്‍ന്ന മുശാവറ കൊടുത്ത മറുപടി) ഈ മറുപടിയിലും രാഷ്ട്രീയത്തെപ്പറ്റിയോ, തെരെഞ്ഞെടുപ്പിനെ പറ്റിയോ ഒരു നേരിയ സൂചനപോലുമില്ല. ദീനീ രംഗത്ത് സ്ഥിരമായ ഒരു ഐക്യവേദി സൃഷ്ടിക്കുന്നതുസംബന്ധിച്ചു ഒരു ചര്‍ച്ചക്ക് മുജാഹിദുകള്‍ സമസ്തയെ ക്ഷണിച്ചു. സുന്നികളെപ്പറ്റി മുജാഹിദുകളുടെ അങ്ങേഅറ്റം തെറ്റായ വിലയിരുത്തലിനു അവര്‍ മാറ്റം വരുത്തിയല്ലാതെ അവരുമായി ഒരു സ്ഥിരം ഐക്യവേദിയെക്കുറിച്ചു ചിന്തിക്കുവാന്‍ പോലും സമസ്തക്കു സാധ്യമല്ലെന്നു സമസ്ത മറുപടിയും കൊടുത്തു അതുമാത്രം. സിറാജ് ലേഖകന്‍രെ മൂന്നാം തെളിവ്. 3. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നും എന്നാല്‍ സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏതുരാഷ്ട്രീയക്കാരനേയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ യുക്ത നടപടികള്‍ സാന്ദര്‍ഭികമായി സ്വീകരിക്കുമെന്നും തീരുമാനിച്ചു. (28.07.79 ന്നു ചേര്‍ന്ന മുശാവറയുടെ തീരുമാനം) സമസ്തയും കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നു ഈ തീരുമാനം സംശയാതീതമായി വിളിച്ചോതുന്നു. സുന്നി യുവജനസംഘം രാഷ്ട്രീയമായി സംഘടിക്കണമെന്ന ഒരാഗ്രഹം അതിന്റെ തലപ്പത്തിരിക്കുന്നവര്‍ പ്രകടിപ്പിച്ച സന്ദര്‍ഭത്തിലായിരുന്നു ഈ യോഗം ചേര്‍ന്നത്. അവരുടെ ആഗ്രഹത്തിനു പൂര്‍ണ്ണ വിരാമമിടുവാനായിട്ടാണ് കീഴ്ഘടകങ്ഹളും എന്നു പ്രത്യേകം എടുത്തു പറഞ്ഞതും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍ സുന്നിവിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ട് വരികയാണെങ്കില്‍ സമസ്ത രാഷ്ട്രീയത്തില്‍ ഇറങ്ങാതെ തന്നെ അയാളെ പരാജയപ്പെടുത്താനുള്ള വഴി സമസ്ത ആലോചിച്ചു പ്രവാര്‍ത്തികമാക്കും. ഇതാണ് തീരുമാനത്തിന്റെ രണ്ടാംഖണ്ഡികയുടെ സാരം എന്നല്ലാതെ സമസ്ത രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നല്ല. 29.11.79 ചേര്‍ന്ന മുശാവറയുടെ തീരുമാനം അതുവ്യക്തമാക്കുന്നുണ്ട്. അതുപിന്നീട് വിവരിക്കാം. ഇനി രണ്ടാം ഖണ്ഡികയുടെ താല്പര്യം സമസ്ത രാഷ്ട്രീയം സ്വീകരിക്കും എന്നാണെന്നു ആരെങ്കിലും വ്യാഖ്യാനിക്കുകയാണെങ്കില്‍ അവരോട് പറയാനുള്ളതു ഇതാണ്. ''സ്വീകരിക്കും'' എന്ന വാക്ക് ഭാവിയെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ഇതുവരെ സമസ്ത രാഷ്ട്രീയം സ്വീകരിച്ചതായി തീരുമാനം എടുത്തിട്ടില്ല. എടുത്താല്‍ ആ വിവരം പൊതുജനങ്ങളെ അറിയിക്കും. ലേഖകന്റെ നാലാം തെളിവ്. 4. സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മുസ്‌ലിംകളില്‍ നിന്നു സുന്നികള്‍ അല്ലാത്തവരെ നിറുത്തരുതെന്നു ഉണര്‍ത്തുവാന്‍ തീരുമാനിച്ചു. (07.10.79 നു ചേര്‍ന്ന മുശാവറ തീരുമാനം) ഇതില്‍ ''സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി'' എന്ന വാക്കുകള്‍ സമസ്തയുടെ മിനുട്ട്‌സില്‍ ഇല്ലാത്തതാണ്. എന്നാല്‍ സമസ്ത ഒരു സുന്നീ ഉലമാ സംഘടയാണ്. സുന്നത്ത് ജമാഅത്ത് മാത്രമാണ് സത്യപ്രസ്ഥാനമെന്നു സമസ്ത വിശ്വസിക്കുന്നു. തന്നിമിത്തം സമസ്ത നേരിട്ട് രാഷ്ട്രീയത്തില്‍ കൈകടത്താതെ തന്നെ എല്ലാ രംഗങ്ങളിലും സുന്നികള്‍ വരേണമെന്ന ഒരാഗ്രഹപ്രകടനം എന്നല്ലാതെ സമസ്ത രാഷ്ട്രീയത്തില്‍ പ്രവേശിച്ചു എന്നതിന്റെയോ പ്രവേശിക്കുമെന്നതിന്റെയോ ഒരു സൂചനപോലും അതില്‍ ഇല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നതു ശരിയുമല്ല. ലേഖകന്‍ തന്നെ എടുത്തുകാണിച്ചതും താഴെ വിവരിക്കുന്നതുമായ സമസ്തയുടെ തീരുമാനം അതിന്നു വ്യക്തമായ തെളിവുമാണ്. ലേഖകന്‍ കാണിച്ച തെളിവ് 5. സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയപാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചതരാവരുത്. (29.11.79 ല്‍ ചേര്‍ന്ന മുശാവറ തീരുമാനം) സമസ്ത സ്വന്തമൊയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കൂട്ടുപിടിച്ചോ രാഷ്ട്രീയം കയ്യാളുന്നില്ലെന്നു ഈ തീരുമാനം സ്പഷ്ടമാക്കുന്നു. ഇതിനുശേഷം ഇന്നേവരേയും ഇതിനെതിരെ സമസ്ത ഒരു തീരുമാനമെടുത്തിട്ടില്ല. തന്നിമിത്തം സിറാജിന്റെ സംഘടന ലേഖകന്‍ തട്ടിവിട്ടതത്രയും അസ്ഥാനത്താണ്. എന്നാല്‍ സമസ്തക്ക് സംഘടനാലവലില്‍ രാഷ്ട്രീയമില്ലെങ്കിലും അടിസ്ഥാനപരമായി പരിശുദ്ധ ഇസ്‌ലാമിനോട് വിരോധമല്ലാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വ്യക്തി എന്ന നിലക്ക് ബന്ധപ്പെടുന്നതിനെ സമസ്ത ആരെയും വിലക്കിയിട്ടില്ല. സമസ്ത രൂപീകരിക്കപ്പെട്ട കാലത്ത് അതിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി. ഹുസൈന്‍ മുസ്‌ല്യാര്‍ എന്ന ആളായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. അക്കാലത്ത് കേരളത്തില്‍ മുസ്‌ലിം ലീഗ് പ്രചാരം നേടിയിരുന്നില്ല. ലീഗ് കേരളത്തില്‍ പ്രചരിച്ച ശേഷം നേതാക്കളില്‍ മിക്കപേരുടെയും അനുഭാവം അതിനോടാണ്.
കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട് കാന്തപുരത്തിന്റെ പച്ചക്കളവ് പ്രസ്താവിച്ചുള്ള ഒരു പത്രപ്രസ്താവനയോട് പ്രതികരിച്ചത് നോക്കൂ '4.11.88 നു (ഞായറാഴ്ച) പുറപ്പെട്ട സിറാജ് പത്രത്തില്‍ മസ്‌ലഹത്തിന്റെ പേരില്‍ നടന്നതെന്തെല്ലാം? എന്ന തലക്കെട്ടില്‍ ജ.എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കാന്തപുരം പേര് വെച്ചെഴുതിയ ഒരു പ്രസ്താവനയില്‍ സത്യവിരുദ്ധമായ പലതും സ്ഥലം പിടിച്ചു കണ്ടതില്‍ എനിക്ക് വലിയ ഖേദമുണ്ട്. മസ്‌ലഹത്ത് നടക്കുവാന്‍ ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍ദ്ധേശിച്ച ചില നിബന്ധനകള്‍ അടങ്ങിയ കത്ത് ബാപ്പുഹാജി അദ്ദേഹത്തെ കാണിച്ചുവെന്നും അതു അദ്ദേഹം വാങ്ങിനോക്കി എന്നും പറഞ്ഞശേഷം അതിലുള്ള നിബന്ധനകള്‍ താഴെകാണും പ്രകാരം അദ്ദേഹം വിവരിക്കുന്നു. 1. സമസ്തയുടെ എല്ലാ തീരുമാനങ്ങളും ഞാന്‍ സ്വീകരിക്കുന്നതാണ്. 2. സുന്നിയുവജനസംഘം പിരിച്ചുവിടണം. 3. മര്‍ക്കസില്‍ നിന്നും ചിലരെ പിരിച്ചുവിടണം. 4. പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പുത്തന്‍പ്രസ്താനക്കാരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കണം. 5. എസ്.എസ്.എഫുമായി യാതൊരു ബന്ധവും പാടില്ല. തുടങ്ങിയ കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. സമസ്തയുടെ തീരുമാനം ഞാന്‍ സ്വീകരിക്കുമെന്നു പറയേണ്ടതില്ല ഞാന്‍ അതിന്റെ ജോയിന്‍ സെക്രട്ടറിയാണ്. എസ്.വൈ.എസ് പിരിച്ചു വിടുമെന്നു എനിക്ക് സമ്മതിക്കാന്‍ നിര്‍വ്വാഹമില്ല. അതിന്റെ ആവശ്യവുമില്ല പുത്തന്‍ പ്രസ്ഥാനക്കാരുമായി കൂട്ടുചേരുക എന്നതിനു നിരവധി ഇനങ്ങളുണ്ട്. അതില്‍ പാടുള്ളതും ഇല്ലാത്തതും സമസ്തയില്‍ വെച്ചു തീരുമാനിക്കേണ്ടതാണ്. ഇനി എ.പി. ചൂണ്ടിക്കാട്ടി കത്തും അതിനെക്കുറിച്ചുള്ള നിരൂപണവും (താഴെ വിവരിക്കുന്നു. 10.09.88 നു ഡോ. യു. ബാപ്പുട്ടി ഹാജി ചെമ്മാട്) അവര്‍കളാണ് എ.പി.ക്ക് പ്രസ്തുത കത്ത് വായിച്ചു കേള്‍പ്പിച്ചത്. എ.പിയുടെ കയ്യില്‍ കത്തുകൊടുത്തിട്ടില്ല എന്നാണ് ബാപ്പുട്ടി ഹാജി പറഞ്ഞത്). താങ്കളോട് ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മറ്റും രാഷ്ട്രീയ പ്രേരിതമാണെന്നു വന്നിട്ടുണ്ട്. ജനങ്ങള്‍ അങ്ങനെ മനസ്സിലാക്കി വെച്ചിട്ടുമുണ്ട്. അവരുടെ പേരില്‍ തക്കതായ നടപടി സ്വീകരിക്കേണ്ടതാണ് (നോക്കുക. മര്‍ക്കസില്‍ നിന്നു ആരെങ്കിലും പിരിച്ചുവിടേണമെന്നു ഇതില്‍ എവിടെയാണുള്ളത്. ''മര്‍ക്കസുസ്സഖാഫത്തുസ്സുന്നിയ്യ'' സുന്നി യുവജനസംഘത്തിന്റെ സ്ഥാപനമാണ്. സുന്നി യുവജനസംഘം സമസ്തയുടെ കീഴ്ഘടകവുമാണ്. സമസ്തക്ക് രാഷ്ട്രീയമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമൊന്നും ഇല്ലെന്നു അതുപലവുരു പ്രഖ്യാപിച്ചതുമാണ്. ആ നിലക്ക് മര്‍ക്കസിലെ ജീവനക്കാരില്‍ വല്ലവരും സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും മര്‍ക്കസിനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താവളമാക്കുന്നതും സമസ്തയെ ധിക്കരിക്കലാണ്. അത്തരം ധിക്കാരികളുടെ പേരില്‍ തക്കനടപടി എടുക്കണമെന്നല്ലേ കത്തില്‍ പറഞ്ഞുള്ളൂ. അവരെ പുറത്താക്കേണമെന്നു പറഞ്ഞിട്ടില്ല. ഏതായാലും ആ ആവശ്യത്തെക്കുറിച്ചു എ.പി. ഒന്നും പ്രതികരിച്ചു കാണാത്തതിനാല്‍ അതുന്യായമാണെന്നു അദ്ദേഹത്തിന്നും അഭിപ്രായമുണ്ടെന്നു നമുക്ക് അനുമാനിക്കാം). 2. സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി ദുരുപയോഗപ്പെടുത്തരുത്. ഈ ആവശ്യത്തിലും ഒട്ടും അന്യായമില്ല. അതുകൊണ്ടായിരിക്കാം എ.പി.യുടെ പ്രസ്താവനയില്‍ നിന്നു തന്നെ ഈ ഭാഗം വിട്ടുകളഞ്ഞത്). 3. സുന്നീ യുവജനസംഘം സ്റ്റെയിറ്റ് കമ്മറ്റി മുശാവറ പുനഃസംഘടിപ്പിക്കുകയും സ്റ്റെയിറ്റു കമ്മറ്റിയുടെയും കീഴ്ഘടകങ്ങലുടെയും എല്ലാ പ്രവര്‍ത്തനങ്ങളും സമസ്തയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കുകയും ചെയ്യുക. ഇങ്ങനെയായിരുന്നു ബാപ്പുട്ടിഹാജിയുടെ കത്തിലുണ്ടായിരുന്നത്. ഏതാനും കൊല്ലങ്ങളായി എസ്.വൈ.എസ്സില്‍ നിന്നു ചില സുന്നികളെ മനപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുന്ന ഒരു നയമായിരുന്നു അതിന്റെ നേതൃത്വം സ്വീകരിച്ചു വന്നിരുന്നത്. തന്നിമിത്തം ഒരു നല്ല വിഭാഗം സുന്നികള്‍ക്ക് എസ്.വൈ.എസ്. നേതൃത്വത്തോട് വെറുപ്പുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് മദ്ധ്യ കേരള സുന്നീ സമ്മേളനമെന്ന ഒരാശയം തന്നെ ഉടലെടുക്കുകയും എറണാകുളത്ത് നടത്തുവാന്‍ തീരുമാനിക്കപ്പെടുകയും ചെയ്തത്. ഈ സാഹചര്യത്തില്‍ എസ്.വൈ.എസ്സിനെ ആക്ഷേപവിമുക്തമാക്കേണ്ടതു അനിവാര്യമായിത്തീര്‍ന്നു. അതിന്നുവേണ്ടിയാണ് അതിനെ പുനസംഘടിപ്പിക്കണമെന്നും അതിന്റെ പ്രവര്‍ത്തനം സമസ്തയുടെ നിയന്ത്രണത്തിലാക്കേണമെന്നും പറഞ്ഞത്. ഇതിലെന്താണൊരു പന്തികേടുള്ളത്. എസ്.വൈ.എസ്. പിരിച്ചുവിടേണമെന്നു കത്തില്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്നു എ.പി. പ്രസ്താവിച്ചതു സത്യമല്ല. 4. ''സമസ്തയെയോ അതിന്റെ നേതാക്കളെയോ സ്ഥാപനങ്ങളെയോ തെറ്റായ നിലയില്‍ പരാമര്‍ശിക്കുന്ന സുന്നികളുടെതെന്നവകാശപ്പെടുന്ന പത്രമാസികകളെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നു തടഞ്ഞുനിറുത്തുകയും സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രവര്‍ത്തകരെയും ഒരേനിലക്ക് കാണാനുള്ള രംഗം സൃഷ്ടിക്കുകയും ചെയ്യുക'' ഈ ആവശ്യത്തിലും തെറ്റൊന്നും കാണാത്തതുകൊണ്ടായിരിക്കാം എ.പി. ഒന്നും പ്രതികരിക്കാതിരുന്നത്. 5. ദീനീ വിദ്യാര്‍തഥികളെ അലങ്കോലപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ മുഴുകിയ എസ്.എസ്.എഫുമായി സമസ്ത നേതാക്കള്‍ സഹകരിക്കരുത്. ഇവിടെ എസ്.എസ്.എഫുമായി നിരുപാധികം സഹകരിക്കരുതെന്നു പറഞ്ഞിട്ടില്ല. എസ്.എസ്. എഫുക്കാര്‍ ദീനി വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നുണ്ടെങ്കില്‍ അവരുമായി സഹകരിക്കരുത്. അത് ഉണ്ടോ ഇല്ലേ എന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതേയുള്ളൂ.'' 6. മതേതര ഭൗതികരാഷ്ട്രമായ ഇന്ത്യയില്‍ മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചു അനിവാര്യമായി വരുമ്പോള്‍ മറ്റുള്ളവരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെ ഒരുവിധത്തിലും ആക്ഷേപിക്കാതിരിക്കുക. ഈ ആവസ്യം എപിയും ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. പക്ഷേ പാടുള്ളതും അല്ലാത്തതും സമസ്ത തീരുമാനിക്കണമെന്നേ അദ്ദേഹം പറയുന്നുള്ളൂ. ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ ഇ.കെ. സംബന്ധിച്ചതു ശരിയാണ് തെറ്റല്ല എന്നു എ.പി. ഉള്‍പ്പെട്ട മുശാവറ തീരുമാനിച്ചതാണ്. എന്നിരിക്കെ ഇപ്പോഴും എ.പി.യും കൂട്ടുകാരും അതിനെ ആക്ഷേപിച്ചുകൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്തു നടക്കുന്നതിന്റെ ഉദ്ദേശമെന്താണ്? സുന്നികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുക എന്ന നീചമായ ഉദ്ദേശമല്ലേ ഇതിലുള്ളത്? ഇത്തരം വിഷയങ്ങളെകുറിച്ചു സമസ്ത എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കാമെന്നു രേഖാമൂലം സമ്മതിക്കുക.'' ഈ ആവശ്യത്തിനു എ.പി.യുടെ പ്രതികരണം അദ്ദേഹം സമസ്തയുടെ തീരുമാനം സ്വീകരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ല എന്നാണല്ലോ അദ്ദേഹം ഈ പറഞ്ഞതില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല. കാരണം എസ്.വൈ.എസിന്റെ എറണാകുളം സമ്മേളനം നീട്ടിവെക്കേണമെന്ന സമസ്ത മുശാവറയുടെ തീരുമാനം അദ്ദേഹം തള്ളിക്കളഞ്ഞതു ഇതിനുശേഷമായിരുന്നു. ചുരുക്കത്തില്‍ 04.12.88 ല്‍ സിറാജില്‍ വന്ന എ.പി.യുടെ പ്രസ്താവന സത്യത്തിനു നിരക്കാത്തതാകുന്നു.
പുത്തന്‍വാദികളുമായി കൂട്ടുകൂടല്‍
പുത്തന്‍വാദികളുമായി കൂട്ടുകൂടാമെന്നു സമസ്ത തീരുമാനിച്ചു എന്നും തന്നിമിത്തം സമസ്ത അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു എന്നുമാണല്ലോ വിഘടിത സുന്നികള്‍ നാടുനീളെ പെരുമ്പറയടിച്ചു നടക്കുന്നത്. എന്നാല്‍ ഇതില്‍ സത്യത്തിന്റെ കണിക പോലുമില്ല. പുത്തനാശയക്കാരുമായി നിരുപാധികം കൂട്ടുചേരാമെന്നു സമസ്ത തീരുമാനിച്ചില്ല. ഇന്ത്യയില്‍ മുസ്‌ലിം ശരീഅത്ത് നിയമം (ഇതു സുന്നി ശരീഅത്താണെന്നും പുത്തന്‍വാദികളുടെ ശരീഅത്ത് അല്ലെന്നും പ്രത്യേകം പ്രസ്താവ്യമാണ്) എടുത്തുകളയുകയും ഒരു പൊതുസിവില്‍ കോഡ് നടപ്പാക്കുകയും ചെയ്യേണമെന്ന ഒരു അഭിപ്രായം പൊന്തിവരികയും അതു പ്രബലപ്പെടുകയും ചെയ്തപ്പോള്‍ അതിനെ സംഘടിതമായി ചെറുക്കേണ്ടതു ഇവിടെ ഇസ്‌ലാമിന്റെ നിലനില്‍പ്പിന്നു അനിവാര്യമായിത്തീര്‍ന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇസ്‌ലാമിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുവാനായി നവീനവാദികളുമായി സഹകരിക്കുന്നതിനെ ബഹു: സമസ്ത അതിന്റെ ചരിത്രത്തില്‍ ഇന്നേവരെ നിരോധിച്ചിട്ടില്ല. അങ്ങനെ മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് സംരക്ഷണ ബോര്‍ഡ് യോഗം ചേര്‍ന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറി ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരും അതില്‍ സംബന്ധിച്ചു. സമസ്തയുടെ പ്രതിനിധി ആയിട്ടല്ല സ്വന്തം നിലയില്‍ യോഗത്തില്‍ നൂതനവാദികളില്‍ ചിലരുമുണ്ടായിരുന്നു. അതിനെ തുടര്‍ന്നു വിഘടിത സുന്നികള്‍ ബഹളം വെക്കാന്‍ തുടങ്ങി. സമസ്ത അതിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചെന്നു അവര്‍ ആക്ഷേപിച്ചു. പിന്നീട് സമസ്തയുടെ ഒരു മുശാവറ യോഗം ചേര്‍ന്നു. ഈ പ്രശ്‌നം ചര്‍ച്ചചെയ്യാനായിരുന്നില്ല യോഗം ചേര്‍ന്നത്. പക്ഷെ ഒരു മെമ്പര്‍ ഈ പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്നു സജീവമായ ചര്‍ച്ച നടന്നു. ഇ.കെ. ക്ക് പറയാനുള്ളത് അദ്ദേഹം പറഞ്ഞു. ഉള്ളാള്‍ തങ്ങള്‍, എ.പി. കാന്തപുരം, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ മുതലായവരെല്ലാം ആ യോഗത്തിലുണ്ടായിരുന്നു. അവസാനം ജനറല്‍ സെക്രട്ടറിയുടെ നടപടി മുശാവറ ഏകകണ്ഠമായി ശരിവെച്ചാണ് പിരിഞ്ഞത്. എന്നാല്‍ വിഘടിത സുന്നികളുടെ ഏറ്റവും വലിയ നേതാവായ കാന്തപുരം എ.പി. യാതൊരു സത്യദീക്ഷയും ആദര്‍ശനി,#്ടയുമില്ലാതെ പുത്തന്‍വാദികളുമായി കൂട്ടുചേര്‍ന്ന പല സംഭവങ്ങളും ഉദ്ധരിക്കാനുണ്ട്. ഉദാഹരണത്തിന്നു ചിലതുമാത്രം കുറിക്കാം. 1979 നവംബറില്‍ ജ:എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഖത്തറിലേക്കു പോയി. കാരന്തൂരില്‍ സ്ഥാപിച്ച സുന്നിമര്‍ക്കസിന്റെ പ്രചരണാര്‍ത്ഥമാണ് അദ്ദേഹം പോയതും. അനന്തരം 10.11.79 ലെ ലീഗ് ടൈംസിലും 16.11.79 ലെ ചന്ദ്രികയിലും എ.പി.യുടെ ഖത്തര്‍ പരിപാടിയെപറ്റി ഒരു റിപ്പോര്‍ട്ട് വന്നു. രണ്ടു പത്രങ്ങളിലും വന്ന റിപ്പോര്‍ട്ടുകള്‍ തമ്മില്‍ ഒരു വള്ളിക്കോ പുള്ളിക്കോ വ്യത്യാസമുണ്ടായിരുന്നില്. ജ: എ.പി. അഖിലേന്ത്യാ ലീഗുമായും അതിന്റെ ഓഫീസുമായും അടുത്തബന്ധം പുലര്‍ത്തിപോരുന്ന കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും പ്രസംഗങ്ങള്‍ക്കും ലീഗ് ടൈംസ് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. അങ്ങനെ ആദ്യം ലീഗ്‌ടൈംസിലും പിന്നെ ചന്ദ്രികയിലും വന്ന ഖത്തര്‍ റിപ്പോര്‍ട്ട് താഴെ പറയും പ്രകാരമായിരുന്നു. ''മുസ്‌ലിംകള്‍ സുന്നികളും മുജാഹിദുകളും മറ്റുമായി വ്യത്യസ്തമായി സംഘടിക്കുമ്പോള്‍ തന്നെ ശാഖാപരമായ വഴക്കുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കേണമെന്നു സമസ്ത കേരള സുന്നിയുവജനസംഘം സെക്രട്ടറി ജ.കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉല്‍ബോധിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ശാഖാപരമായ ഭിന്നതകള്‍ക്കതീതമായ ഐക്യമാണ് ആവശ്യമെന്നും സുന്നീയുവജനസംഘം നേതാവ് ഇവിടെ ഒരു വമ്പിച്ച പൊതുയോഗത്തില്‍ അഭിപ്രായപ്പെട്ടു. തൗഹീദിന്റെ അടിസ്ഥാനത്തിലായിരിക്കണം ഈ ഐക്യമെന്നും അദ്ദേഹം പറഞ്ഞു. മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതകളായിരുന്നെങ്കിലും അവര്‍ വഴക്കടിച്ചിരുന്നില്ലെന്ന കാര്യം ശാഖാപരമായ ഭിന്നതക്കതീതമായ മുസ്‌ലിം ഐക്യത്തിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്ത് ഇസ്‌ലാമീ നേതാവ് എം.വി. മുഹമ്മദ് സലീം മൗലവി യോഗം ഉല്‍ഘാടനം ചെയ്തു.... ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ ഒച്ചപ്പാടുണ്ടായി. കാരണം അദ്ദേഹം പുത്തന്‍വാദികളുമായി ചങ്ങാത്തം സ്ഥാപിക്കുക മാത്രമല്ല അവരെ തൃപ്തിപ്പെടുത്തുവാനായി അവരും സുന്നികളും തമ്മിലുള്ള ഭിന്നിപ്പ് സാഖാപരമാണെന്നും അത് മദ്ഹബുകള്‍ തമ്മിലുള്ള ഭിന്നിപ്പുകള്‍ പോലെ തന്നെയാണെന്നും അതിന്റെ പേരില്‍ ഒരു വാദപ്രതിവാദമോ മറ്റൊ നടത്തുന്നതു സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും തന്നിമിത്തം അത് ഒഴിവാക്കേണമെന്നും മറ്റും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സമര്‍ത്ഥിച്ചിരുന്നു. സത്യത്തിനും സമസ്തയുടെ നിലപാടിനും ഒട്ടും നിരക്കാത്ത ഈ റിപ്പോര്‍ട്ട് കണ്ടതിനെ തുടര്‍ന്നു സമസ്തയുടെ മുശാവറ യോഗം ചേര്‍ന്നു. പരിശുദ്ധ അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആദര്‍ശം മുറുക്കിപിടിക്കുന്ന സുന്നികളുടെ അന്തസ്സുയര്‍ത്തുവാന്‍ അഹോരാത്രം അത്യദ്ധ്വാനം ചെയ്തിരുന്ന മര്‍ഹൂം ഇ.കെ. അസ്സന്‍മുസ്‌ല്യാര്‍ വല്ലാതെ ക്ഷുഭിതനായി. എ.പി. യെ സമസ്തയില്‍ നിന്നു തന്നെ പുറത്താക്കണമെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍ ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും തല്‍ക്കാലം ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നു ഒഴിവാക്കിയാല്‍ മതി എന്നു പറയുകയും ചെയ്തു. അങ്ങനെ ഐക്യകണ്‌ഠേന തല്‍സ്ഥാനത്തു നിന്നു എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ ഒഴിവാക്കുകയും ചെയ്തു. സത്യത്തില്‍ നിന്നും സമസ്തയുടെ നയത്തില്‍ നിന്നും വ്യതിചലിച്ചതിന്റെ ഒന്നാമത്തെ ശിക്ഷ ജ. എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അന്നനുഭവിച്ചു. തന്നിമിത്തം സമസ്തയെ പൂര്‍ണ്ണമായും തന്റെ കൈപടത്തില്‍ ഒതുക്കുകയോ അല്ലെങ്കില്‍ അതിനെപറ്റെ നശിപ്പിക്കുയോ ചെയ്യാനുള്ള പരിപാടി അന്നുമുതല്‍ അദ്ദേഹം ആരംഭിക്കുകയും ചെയ്തു. മറ്റൊരു ഉദാഹരണം കാണുക. 1978 മുസ്‌ലിംലീഗ് രണ്ടായി പിളര്‍ന്നു രണ്ടു ചേരികളായി പ്രവര്‍ത്തിക്കുന്ന കാലം. ഒന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. അതു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലും, മറ്റേതു അഖിലേന്ത്യാമുസ്‌ലിം ലീഗ്. അതു വഹാബിനേതാവായ എം.കെ. ഹാജിയുടെ നേതൃത്വത്തിലും, എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഇഷ്ടപ്പെട്ടതു എം.കെ. ഹാജിയുടെ ലീഗിനെയായിരുന്നു. തന്നിമിത്തം അദ്ദേഹം അഖിലേന്ത്യാലീഗിലെ വഹാബീസുന്നിവ്യത്യാസം കൂടാതെ നേതാക്കളുമായി സ്‌നേഹബന്ധം പുലര്‍ത്തിപ്പോന്നു. അക്കാലത്ത് ഷാര്‍ജയിലെ സൈത്ത് എന്ന സ്ഥലത്തെ ഖാസിയും കടുത്ത വഹാബിയുമായ ശൈഖ് മഹ്‌വീത്തി എന്ന ആളെ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കാരന്തൂര്‍ സുന്നീ മര്‍ക്കസില്‍ കൊണ്ടുവന്നു. ഉടനെ എം.കെ. ഹാജി എ.പി.യുമായി ബന്ധപ്പെട്ടു മഹ്‌വീത്തിയെ തിരൂരങ്ങാടി യത്തീംഖാന സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചു. അങ്ങനെ എ.പി. അവര്‍കള്‍ മഹ്‌വീത്തിയെ കൂട്ടി തിരൂരങ്ങാടി യത്തീംഖാനയില്‍ വന്നു. അവിടെ എം.കെ. ഹാജിക്ക് പുറമെ മറ്റു പല വഹാബീ നേതാക്കളുമുണ്ടായിരുന്നു. അവരൊന്നിച്ചു എ.പി. ആഹാരം കഴിക്കുകയും യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. ആ സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് അന്നു അഖിലേന്ത്യാ ലീഗിലായിരുന്ന ജ: എസ്സ്.എം. ജിഫ്‌രി തങ്ങള്‍ (കക്കാട്) അവര്‍കള്‍ എ.പി. പുത്തനാശയക്കാരോടൊന്നിച്ചിരുന്നു ആഹാരം കഴിക്കുന്ന ഫോട്ടോ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞ ന്യായം എ.പി. ഏതോ ഒരു ഹോട്ടലില്‍ ചായ കഴിക്കാന്‍ കയറിയപ്പോള്‍, എം.കെ. ഹാജിയും മഹ്‌വീത്തിയും മറ്റും വന്നു അവിടെ ഇരുന്നെന്നും അപ്പോള്‍ എടുത്തഫോട്ടോയാണ് അതെന്നുമായിരുന്നു. ഈ ന്യായം അവരെ കൂടുതല്‍ നിന്ദ്യരും ഇളിഭ്യരുമാക്കുമെന്നു ബോധ്യപ്പെട്ടതുകൊണ്ടായിരിക്കാം ഇപ്പോള്‍ അവര്‍ അടവൊന്നു മാറ്റിയിരിക്കയാണ്. ഇപ്പോള്‍ അവര്‍ പറയുന്നതു ഇങ്ങനെയാണ് തിരൂരങ്ങാടി യത്തീംഖാന മുജാഹിദുകളുടെ ആയതുകൊണ്ട് ശൈഖ് മഹ്‌വീത്തിയെ അങ്ങോട്ട് ഒറ്റക്കയച്ചാല്‍ അവര്‍ സമസ്തയെപ്പറ്റി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചെങ്കിലോ എന്നു ഭയപ്പെട്ടതുകൊണ്ടാണ് എ.പി. കൂടെ പോയത് എന്നാകുന്നു. ഈ അടവും വിഘടിത സുന്നികളെ രക്ഷിക്കില്ല. മഹ്‌വീത്തി കടുത്ത വഹാബിയാണെന്ന സത്യം ഇവിടെ ആരും അറിഞ്ഞിരിക്കയില്ലെന്നായിരിക്കും ഈ പാവങ്ങള്‍ ധരിച്ചിരിക്കുന്നത്. സുന്നികളെ ഖബര്‍ ആരാധകരായി ഗണിക്കുന്ന കല്ലുകൊണ്ട് കെട്ടിയ ഒരു ഖബര്‍ കണ്ടാല്‍ ശാപം കൂറി പിറകോട്ടോടുന്ന ഒരു മുരത്ത സുന്നീവിരോധിയെ എന്തിന്നു എ.പി. സുന്നീ മര്‍ക്കസില്‍ കൊണ്ടുവന്നു? എന്തിന്നു അയാളുമായി സ്‌നേഹബന്ധം പുലര്‍ത്തി. പുത്തന്‍ വാദികളുമായി ഒരുവിധ ബന്ധവും പാടില്ലെന്ന വാദക്കാരാണ് താനും തന്റെ അനുയായികളുമെന്നും അതിന്റെ പേരിലാണ് സമസ്തക്കാര്‍ക്കും തന്നോട് വിരോധമെന്നും പൂരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന എ.പി.ക്ക് വല്ല ആത്മാര്‍ത്ഥതയോ സത്യദീക്ഷയോ ഉണ്ടോ? വേറെ ഒരു ഉദാഹരണം കാണുക. ലീഗ് രണ്ടായി പിളര്‍ന്നപ്പോള്‍ എം.കെ. ഹാജി നേതൃത്വം നല്‍കിയ അഖിലേന്ത്യ ലീഗിലാണ് ജ. എ.പി. സീറ്റ് പിടിച്ചതെന്ന് മുമ്പ് പറഞ്ഞല്ലൊ. അങ്ങനെ ആ ലീഗിലുള്ള പുത്തനാശയക്കാരുമായി അദ്ദേഹം സമ്പര്‍ക്കം സ്ഥാപിച്ചു. അക്കാലത്തായിരുന്നു അദ്ദേഹത്തിന്റെ പുത്രിയുടെ വിവാഹ അടിയന്തരമുണ്ടായത്. കല്ല്യാണത്തിന്നു പലരേയും ക്ഷണിച്ചു. ആ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തും മുജാഹിദു നേതാവുമായ എ.പി. അബ്ദുറഹ്മാന്‍ ഹാജിയെയും ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു. ഉമര്‍ ബാഫഖി തങ്ങളുമൊത്ത് കല്ല്യാണത്തിനു വന്നു. എ.പി. അദ്ദേഹത്തെ സബഹുമാനം ഉന്നത വ്യക്തികള്‍ക്ക് പ്രത്യേകമായി തയ്യാര്‍ ചെയ്ത സ്വാദിഷ്ടമായ ഭക്ഷണം നല്‍കി സസന്തോഷം യാത്രയാക്കി. നോക്കുക പു#്തതന്‍വാദികളുമായി ബന്ധപ്പെടരുതെന്നു പറഞ്ഞതിനാണ് തന്നെ സമസ്ത എതിര്‍ക്കുന്നതെന്നു പറഞ്ഞിരുന്നതെന്നു പറഞ്ഞു നടന്നു ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എ.പി. യാണ് ഇത് ചെയ്തതെന്നു ഓര്‍ക്കണം. ഒരു ഉദാഹരണവും കൂടി കാണുക: 1983 ഏപ്രില്‍ 26 ന്നായിരുന്നു സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ബോര്‍ഡിംഗ് മദ്‌റസയുടെ കെട്ടിടോല്‍ഘാടനം വെളിമുക്കില്‍ നടത്തപ്പെട്ടത്. ഉദ്ഘാടകന്‍ ബഹു: കേരള ഗവര്‍ണ്ണര്‍ ശ്രീ. രാമചന്ദ്രനായിരുന്നു. ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന ബഹു: സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ (ഉള്ളാള്‍) ആയിരുന്നു. സ്റ്റേജില്‍ സന്നിഹിതരായവരില്‍ ഒരാള്‍ മുജാഹിദ് നേതാവായ പരേതന്‍ ഔക്കാദര്‍കുട്ടി നഹയും അയാളുടെ തൊട്ടടുത്തുതന്നെ ഉപവിഷ്ടനായതു ജ:എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ (കാന്തപുരം) അവര്‍കളുമായിരുന്നു. അന്നു ഉള്ളാള്‍ തങ്ങള്‍ വിദ്യാഭ്യാസബോര്‍ഡിന്റെ പ്രസിഡണ്ടായിരുന്നെന്നും നാം ഓര്‍ക്കണം. മറ്റൊന്നുസഅദിയ്യാ അറബികോളേജിന്റെ വകയായ കാസര്‍ക്കോട് ടൗണിലുള്ള ലോഡ്ജ് ഉല്‍ഘാടനം ചെയ്തതു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹീം സുലൈമാന്‍ സേട്ടു സാഹിബായിരുന്നു. ആ യോഗത്തില്‍ സേട്ടുവിനോടൊന്നിച്ചു പങ്കുവഹിച്ചവരില്‍ ബഹു: ഉള്ളാള്‍ തങ്ങള്‍ എം.പി. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ മുതലായവരുണ്ടായിരുന്നു. അവരെല്ലാം സേട്ടുവൊന്നിച്ചു ആഹാരം കഴിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സേട്ടുസാഹിബ് മുതലായവര്‍ സംബന്ധിച്ചു. യോഗത്തില്‍ ഇ.കെ. പങ്കുകൊണ്ടു എന്നതിന്റെ പേരിലാണല്ലോ എ.പിയും ഉള്ളാളും സമുദായത്തില്‍ ഈ കുഴപ്പവും പിളര്‍പ്പുമെല്ലാം സൃഷ്ടിച്ചുവിട്ടത്. അവരുടെ മുമ്പ് പറഞ്ഞ നടപടിയൊന്നും തെറ്റോ സമസ്തക്കെതിരോ അല്ലെങ്കില്‍ ഇ.കെ. ചെയ്തതു മാത്രം തെറ്റായതെങ്ങനെ?
മസ്‌ലഹത്ത് പൊളിച്ചതാര്
21.04.1974 ന്നു പാലക്കാട് ജന്നത്തുല്‍ ഉലൂം അറബി കോളേജില്‍ ചേര്‍ന്ന മുശാവറ യോഗമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ സമസ്തഃ മുശാവറ മെമ്പറായി തെരഞ്ഞെടുത്തത്. എന്നാല്‍ 1976 മുതല്‍ക്കുതന്നെ സമസ്തയെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അതു നടക്കില്ലെന്നു കണ്ടപ്പോള്‍ എന്നാല്‍ സുന്നീ യുവജനസംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമം നടത്തിനോക്കി. തദവസരത്തിലായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്ന തീരുമാനം 28.07.79 ന്നു ചേര്‍ന്ന മുശാവറ യോഗം കൈകൊണ്ടത്. തല്‍സമയം അദ്ദേഹത്തിന്റെ അപഥ സഞ്ചാരം മറ്റൊരു വഴിക്കു തുടര്‍ന്നു. പിന്നില്‍ നിന്നുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. അതാണ് ശൈശവത്തില്‍ തന്നെ കാലഗതി പ്രാപിച്ച എം.ഡി.പി. എന്ന രാഷ്ട്രീയ പാര്‍ട്ടി. ഇതിന്റെ ഉപദേശക സമിതി മെമ്പറായിരുന്നു ജ: എ.പി. പ്രത്യക്ഷത്തില്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ കാണപ്പെട്ടവര്‍ പറഞ്ഞിരുന്നത് '' ഈ സംഘടന സമസ്തയുടെ ആശീര്‍വ്വാദത്തോടെയാണ് രൂപീകരിക്കപ്പെട്ടതെന്നും സമസ്തയുടെ നിര്‍ദ്ദേശോപദേശമനുസരിച്ചാണ് ഇതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്'' എന്നുമായിരുന്നു. അങ്ങനെ മുശാവറയോഗം ചേരുകയും ''സമസ്തക്ക് പഴയതോ പുതിയതോ ആയ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധമില്ല'' എന്ന ഉറച്ചതീരുമാനം അതു പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ എം.ഡി.പി. യുടെ കഥയും കഴിഞ്ഞു. എന്നിരുന്നാലും ജ:എ.പി. അവര്‍കള്‍ അതുമായുള്ള വ്യക്തിബന്ധം വേര്‍പ്പെടുത്തുകയോ ഉപദേശകസമിതി മെമ്പര്‍ സ്ഥാനം രാജിവെക്കുകയോ ചെയ്തില്ല. മാത്രമല്ല, എം.ഡി.പി. യുടെ ഭരണഘടന സമസ്ത മുശാവറ യോഗത്തില്‍ വായിച്ചു റിക്കാര്‍ഡാക്കി എന്നു ഗള്‍ഫുനാടുകളില്‍ പല പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചു. ഇതില്‍ സത്യത്തിന്റെ ഹര്‍ക്കത്തോ പുള്ളിയോ ഇല്ല എന്നതാണ് സത്യം. ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സുന്നീ യുവജനസംഘത്തെ തന്റെ കരവലയത്തിനുള്ളില്‍ ഒരുക്കുവാനും തന്റെ കൊട്ടിനൊത്തു നൃത്തം വെക്കുന്ന ഒരു പാവസംഘടനയാക്കി മാറ്റുവാനും അദ്ദേഹം അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ ആജ്ഞാനുവര്‍ത്തികളായി തീരുകയില്ലെന്നു അദ്ദേഹം മനസ്സിലാക്കിയവരെ എസ്.വൈ. എസ് ല്‍ നിന്നു തന്ത്രപരമായി പുറംതള്ളി. അദ്ദേഹത്തിന്റെ റാന്‍മൂളികളെ മറ്റുവിഷയങ്ങളില്‍ എത്ര മോശക്കാരായിരുന്നാലും എസ്.വൈ.എസ്. ന്റെ ഉന്നതസ്ഥാനങ്ങലില്‍ പ്രതിഷ്ടിച്ചു. സമസ്തയെയോ അല്ലെങ്കില്‍ സുന്നീ യുവജന സംഘത്തെ തന്നെയോ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ നിലവിലുള്ള സമസ്ത അനുവദിക്കയില്ലെന്നാഗ്രഹിച്ച എ.പി. പിന്നീടുള്ള ഓരോ കാല്‍വെപ്പും തന്ത്രപരമായും കരുതലോടുകൂടിയുമാണ് നടത്തിപോന്നത്. സമുദായ നേതൃത്വം കൈക്കലാക്കുവാനും എസ്.വൈ.എസ് നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലിറക്കുവാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം പരതിക്കൊണ്ടിരുന്നു. കേരളത്തിലെ സുന്നികളില്‍ ബഹുഭൂരിപക്ഷവും രാഷ്ട്രീയമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനോട് അനുഭാവമുള്ളവരാണല്ലോ. അതിന്റെ പ്രസിഡണ്ട് ബഹു. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളോട് അവര്‍ക്ക് വലിയ ബഹുമാനവും ഭക്തിയുമാണ്. അതിനാല്‍ ലീഗില്‍ നിന്നു ആളുകളെ അടര്‍ത്തി എടുത്ത് തന്റെ പക്ഷക്കാരനാക്കാനായി പണ്ടേ ലീഗ് വിരോധിയായിരുന്ന അദ്ദേഹം ലീഗിന്റെയും അതിന്റെ നേതൃത്വത്തിന്റെയും നേര്‍ക്ക് കടുത്ത അപവാദശരങ്ങള്‍ എയ്തുവിട്ടുകൊണ്ടിരുന്നു. ദീനീ വിജ്ഞാനത്തിന്നു വലിയ പ്രാധാന്യം നല്‍കുന്ന ആളുകളാണല്ലോ പൊതുവെ കേരള മുസ്‌ലിംങ്ങള്‍ അതുകൊണ്ട് തന്നെ അവര്‍ അറിവ് പഠിച്ചവരെയും അതുപഠിപ്പിക്കുന്നവരെയും പഠിക്കുന്നവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കേരളത്തില്‍ അനേകം ദര്‍സുകളും മദ്‌റസകളും അറബികോളേജുകളും നിലനിന്നുവരുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ഒരു വലിയ വിഭാഗം സാമ്പത്തികമായി അവശത അനുഭവിക്കുന്നവരാകുന്നു. തന്നിമിത്തം ജ: എ.പി. ആ രംഗത്തു ധാരാളം പണം ചിലവാക്കി. അങ്ങനെ അദ്ധ്യാപക വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ ഒരു നല്ല ശതമാനത്തെ അദ്ദേഹം തന്റെ പക്ഷക്കാരാക്കി മാറ്റി. പണത്തിന്റെ മേലെ പരുന്തും പറക്കില്ലല്ലോ. മുദരിസുകളും മുഅല്ലിമുകളും മുതഅല്ലിമുകളും നാടുകളിലെല എല്ലാ വീടുകളുമായി ബന്ധപ്പെടുന്നതുകൊണ്ടും അവരെ നാട്ടുകാരെല്ലാം സ്‌നേഹിക്കുന്നതുകൊണ്ടും അവര്‍ മുഖേന നാട്ടുകാരെ വശത്താക്കാമെന്ന എ.പി.യുടെ ദൂരകാഴ്ച അത്രമോശമൊന്നുമല്ല. ഏതായാലും ഇങ്ങനെ പലനിലക്കും സുന്നത്ത് ജമാഅത്തിന്റെ അണികളില്‍ പിളര്‍പ്പിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി കണ്ടുതുടങ്ങിയപ്പോള്‍ മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ ഉലമായുടെ ഒരു യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയും സുന്നികള്‍ക്കിടയില്‍ ഒരു യോജിപ്പുണ്ടാക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ സന്ധിസംഭാഷണം പല സ്ഥലങ്ങളില്‍ വെച്ചു പല സന്ദര്‍ഭങ്ങളിലായി നടന്നുവെങ്കിലും സമസ്തയില്‍ നിന്നു വിട്ടുപോരേണമെന്നും അതു ന്യായമായും സമാധാനപരമായും ആയികൂടായെന്നും ഒരു കുഴപ്പം ഉണ്ടാക്കീട്ട് തന്നെ വേണമെന്നും നിയ്യത്ത് ചെയ്തിരുന്ന എ.പി. അതെല്ലാം തന്ത്രപൂര്‍വ്വം തട്ടിമാറ്റി. അങ്ങനെ മസ്‌ലഹത്തിനിറങ്ങിയവര്‍ തല്‍സംരഭങ്ങളില്‍ നിന്നു പിന്മാറി. അങ്ങനെ മസ്‌ലഹത്ത് വഴിമുട്ടികിടക്കുന്ന സന്ദര്‍ഭത്തിലായിരുന്നു 1988 നവംബര്‍ 12-നു ശനിയാഴ്ച കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് യോഗം ചേര്‍ന്നത്. യോഗാവസാനത്തില്‍ മസ്‌ലഹത്ത് വിഷയം വീണ്ടും പൊന്തി വന്നു. യോഗാദ്ധ്യക്ഷന്‍ ഉള്ളാള്‍ തങ്ങളായിരുന്നു. തങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ബഹു: ഇ.കെ. പറയുന്ന തീരുമാനം അംഗീകരിച്ചു കൊള്ളാമെന്നു സന്ദര്‍ഭത്തിന്റെ സമ്മര്‍ദ്ധം കൊണ്ടായിരിക്കാം എ.പി.യും യാതൊരു എതിര്‍പ്പും കൂടാതെയാണ് ആ അഭിപ്രായത്തോട് യോജിച്ചത് ബഹു: ഇ.കെ. വളരെ മടിച്ചു. അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ തന്നെ തീരുമാനിച്ചോലൂ. ഞാന്‍ പറഞ്ഞാല്‍ എല്ലാവരും അംഗീകരിച്ചെന്നു വരില്ല'' അപ്പോള്‍ എസ്.വൈ.എസ് പ്രസിഡണ്ട് എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ പറഞ്ഞു: ''അവിടന്നു തന്നെ പറയണം. അതു സ്വീകരിക്കാത്തവരെ നമുക്ക് പുറം തള്ളാം''. രണ്ടു സുന്നി സമ്മേളനങ്ങള്‍ എറണാംകുളത്ത് വെച്ചു നടത്തുവാന്‍ തീരുമാനിക്കപ്പെടുകയും അതിനുള്ള പ്രചാരങ്ങള്‍ ഇരു വിഭാഗവും ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കയും ചെയ്തിരുന്ന അവസരമായിരുന്നു അത്. ഒന്നു എസ്.വൈ.എസ് ന്റെ സ്റ്റൈറ്റു സമ്മേളനവും മറ്റേതു മധ്യകേരളസുന്നിസമ്മേളനവും, ഇതിന്റെ ഭാരവാഹികളില്‍ പലരും മുമ്പ് എസ്.വൈ. എസില്‍ ഉണ്ടായിരുന്നവരും പിന്നീട് അന്യായമായി അതില്‍ നിന്നു പുറംതള്ളപ്പെട്ടവരുമായിരുന്നു. അതുകൊണ്ട് രണ്ട് വിഭാഗക്കാരോടും നീതി പുലര്‍ത്തുന്ന ഒരു തീരുമാനം എടുക്കേണമെന്നു ഇ.കെ. തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു: ''എറണാംകുളം സമ്മേളനം ഇരുവിഭാഗങ്ങളും നിറുത്തിവെക്കണം. എന്നിട്ട് മറ്റൊരു തീയ്യതിക്ക് എല്ലാവരും യോജിച്ചുകൊണ്ട് ഒരു സുന്നീ സമ്മേളനം നടത്തണം''. ഇതെല്ലാവരും ഏകണ്ഠമായി അംഗീകരിച്ചു. സന്തോഷത്തോട് കൂടി സ്വലാത്ത് ചൊല്ലി പിരിഞ്ഞു.
ഇരുവിഭാഗത്തിന്റെയും സ്വാഗതസംഘം നേതാക്കളുമായി സംസാരിച്ചു തീരുമാനം കാണുവാനായി അടുത്ത 19-നു കോഴിക്കോട് തന്നെ ഒരുമിച്ചു കൂടാമെന്നും തീരുമാനിച്ചു. അങ്ങനെ ഇ.കെ. അവര്‍കള്‍ 19 നു സമസ്ത ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഒരുപാടു ആളുകള്‍ തടിച്ചുകൂടിയതായി കണ്ടു. ഉള്ളാള്‍ തങ്ങള്‍ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ എന്നിവരാരെയും അവിടെ കണ്ടില്ല. ഏതായാലും ഇരുവിഭാഗത്തില്‍ നിന്നും പത്തുവീതം ആളുകള്‍ ഓഡിറ്റോറിയത്തില്‍ കടക്കാന്‍ ഇ.കെ. ആവശ്യപ്പെട്ടു. അവര്‍ കയറിയ ശേഷം യോഗം ആരംഭിച്ചു. 12 നു എടുത്ത തീരുമാനം ഇ.കെ. വിവരിച്ചു കൊടുത്തു. ഉടനെ സുന്നി യുവജന സംഘം ഭാരവാഹികളായി സന്നിഹിതരായിരുന്നവരുടെ മറപുടി. ''അതു ഞങ്ങള്‍ക്ക് സമ്മതമല്ല. ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളോട് അതുപറഞ്ഞിട്ടില്ല'' എന്നായിരുന്നു. മുന്‍തീരുമാനം സ്വീകരിക്കുവാന്‍ അവര്‍ തീരെ തയ്യാറായില്ലെന്നു വന്നപ്പോള്‍ എന്നാല്‍ ഇനി നിങ്ങളുടെ നേതാക്കള്‍ വന്നശേഷം സംസാരിക്കാം, ഇപ്പോള്‍ നമുക്ക് പിരിയാം'' എന്നു പറഞ്ഞ ഇ.കെ. യോഗം പിരിച്ചുവിട്ടു. അപ്പോഴേക്കും ഓഡിറ്റോറിയത്തിന്റെ പുറത്തുണ്ടായിരുന്നവര്‍ ബഹളം കൂട്ടുവാനും ശബ്ദകോലാഹലം സൃഷ്ടിക്കുവാനും ആരംഭിച്ചു. ഇ.കെ.യെ കയ്യേറ്റം ചെയ്യുവാനായി ചിലര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളി കയറുവാന്‍ ശ്രമിച്ചു. അതിനെ മറ്റു ചിലര്‍ ശക്തിയായി ചെറുത്തു. നേതാക്കള്‍ക്ക് താഴെ ഇറങ്ങാന്‍ നിര്‍വ്വാഹമില്ലെന്നു വന്നപ്പോള്‍ പോലീസിനു വിവരം കൊടുത്തു. അവര്‍ വന്നശേഷം രംഗംശാന്തമായി. നേതാക്കള്‍ സ്ഥലംവിട്ടു ഇതോടെ മസ്‌ലഹത്തിന്റെ മുന്നില്‍ കറുത്തുതടിച്ച തിരശീല വീണു. ആരാണിതിനുള്ള കാരണക്കാര്‍? പ്രസ്‌നങ്ങള്‍ പിരാഹം കാണുവാന്‍ 12.ാം തീയ്യതിയിലെ യോഗത്തില്‍ ഉള്ളാളം, എ.പി., എം.എ തുടങ്ങി എല്ലാവരും ഇ.കെ. യെ നിര്‍ബന്ധിച്ചു അധികാരപ്പെടുത്തുക. എന്നിട്ട് അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുക. അതു എല്ലാവരും സശിരകമ്പം സമ്മതിക്കുക. ഭാവികാര്യങ്ങള്‍ സംസാരിച്ചു തീരുമാനം കാണുവാന്‍ അടുത്ത ഒരു തീയ്യതി കാണുക. അതും എല്ലാവരും സമ്മതിച്ചു സന്തോഷത്തോടെ പിരിയുക. അടുത്ത നിസ്ചിതയോഗത്തില്‍ തങ്ങളും എ.പി.യും എം.എയും സംബന്ധിക്കാതിരിക്കുക. അവരുടെ പ്രതിനിധികളായി വന്നവര്‍ 12.ാം തീയ്യതിയിലെ തീരുമാനം ഞങ്ങളുടെ നേതാക്കള്‍ ഞങ്ങലോട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് അത് ഞങ്ങള്‍ സമ്മതിക്കില്ലെന്നും പറയുക. അവര്‍ കൂടെ കൊണ്ടുവന്നവര്‍ കുഴപ്പം ഉണ്ടാക്കുക. ഇതെല്ലാം കാണുമ്പോള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് എന്താണ് ഗ്രഹിക്കാന്‍ കഴിയുക? ഇതെല്ലാം പ്ലാനിട്ട് പ്രവര്‍ത്തിച്ചതാണെന്നല്ലേ? ഇനി എന്തുണ്ട് കരണീയ മാര്‍ഗം? സുന്നികളുടെ പരമോന്നത ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീര്‍പ്പിന്നു വിടുകതന്നെ അങ്ങനെ 31.12.88 ന്നു മുശാവറയോഗം വിളിച്ചു ഉള്ളാളം തങ്ങള്‍ തുടങ്ങി പല മെമ്പര്‍ മാരും കോഴിക്കോട്ടെത്തി. അപ്പോഴതാ വരുന്നു ഒരു സ്റ്റേ. ഇന്നു മുശാവറായോഗം നടത്തരുത്. ആരാണതു സ്റ്റേക്ക് അപേക്ഷിക്കുന്നതെന്നല്ലേ എ.പി.യുടെ ഉറ്റ സഹപ്രവര്‍ത്തകരില്‍ ഒരാള്‍. സമസ്ത സ്റ്റേ ദുര്‍ബ്ബലപ്പെടുത്തി 1989 ജനുവരി 16 നു യോഗം ചേര്‍ന്നു. പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. മെമ്പര്‍മാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം എറണാംകുളം സമ്മേളനം നിറുത്തിവെക്കണമെന്നായിരുന്നു. ഉടനെ ജ:എ.പി എഴുന്നേറ്റുനിന്നു. അദ്ധ്യക്ഷനായിരുന്ന ഉള്ളാളം തങ്ങളെ കൈകൊണ്ട് ആംഗ്യം കാട്ടി യോഗം വിട്ടു. ഉള്ളാളവും മറ്റുനാലുപേരും എ.പി. യെ പിന്‍തുടര്‍ന്നു പുറത്തുപോയി. അനന്തരം 18.02.89 ന്നു മുശാവറയോഗം ചേരുകയും മുന്‍യോഗത്തില്‍ നിന്നു ഇറങ്ങിപോകുകയും സമസ്തയുടെ വില്കകുണ്ടായിട്ടും എറണാംകുളം സമ്മേളനത്തില്‍ സംബന്ധിക്കുകയും ചെയ്ത ആറ് പേരെയും സമസ്തയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. തുടര്‍ന്നു 21.02.89 ന്നു വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി ചേര്‍ന്നു ബോര്‍ഡില്‍ നിന്നും അതിന്റെ അനുബന്ധഘടകങ്ങളില്‍ നിന്നും തങ്ങളെയും മറ്റും ഒഴിവാക്കി. അവര്‍ സമസ്തക്കെതിരില്‍ കൊടുത്ത ഒന്നില്‍ അധികം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അവര്‍ വ്യാജസമസ്തയും ബോര്‍ഡും മറ്റുമുണ്ടാക്കി ജനങ്ങലെ വഴിതെറ്റിക്കുന്നു. സുന്നികള്‍ക്കിടയില്‍ കുഴപ്പവും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരിക്കുന്നു. ചിലരുടെ അഹങ്കാരവും നേതൃത്വമോഹവും പണക്കൊഴുപ്പുമാണ് ഇതിനെല്ലാം കാരണം. അവരിപ്പോള്‍ തൗഹീദിന്റെയും സുന്നത്ത് ജമാഅത്തിന്റെയും നിലനില്പിന്നായി ധീരംധീരം പോരാടേണ്ടതായ സുന്നീയുവാക്കളെ നിരീശ്വരത്ത്വത്തിന്റെയും നിര്‍മതത്വത്തിന്റെയും പാദസേവകന്മാരാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വശക്തനായ റബ്ബേ! നിന്റെ തൗഹീദിനെയും അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിനെയും നിലനിറുത്തുവാനും ശക്തിപ്പെടുത്തുവാനും ശ്രമിക്കുന്നവരെ നീ വിജയപ്പിക്കേണമേ! നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളെ നിലനിര്‍ത്തുവാനും ബലപ്പെടുത്താനും ശ്രമിക്കുന്നവരെ നീ പരാജയപ്പെടുത്തേണമേ! ആമീന്‍.



കോഴിക്കോട് : മുപ്പത് ലക്ഷം ജീവനു ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാരിലെ അണക്കെട്ടിന്റെ ജല നിരപ്പ് കുറക്കുവാനും ജീവന്റെ സുരക്ഷിതത്തിനു വേണ്ടി പുതിയൊരു ഡാം പണിയുക എന്ന ആവശ്യത്തിനും ശക്തി പകര്‍ന്നു കൊണ്ട് ഓണ്‍ലൈന്‍ കൂട്ടായ്‌മകളിലെ കൂട്ടം ചേര്‍ന്ന സുഹൃത്തുകളും ക്യാമ്പസ് വിംഗ് ഇ- വേവ് കൂട്ടായ്‌മയും ചേര്‍ന്ന് ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് ബീച്ചില്‍ " ഓരോ തിരകളും പുതിയ ഡാമിനായി..." എന്ന മുദ്രവാക്യം ഉയർത്തിപിടിച്ച് പ്രതീകാത്മകമായി അണക്കെട്ട് നിര്‍മ്മിക്കുന്നു. സാഹിത്യ സംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍  ഐക്യദാർഡ്യം പ്രഖ്യാപിച്ച് മനുഷ്യ അണക്കെട്ടില്‍ പങ്കുചേരും. നാടിന്റെ നല്ലൊരു നാളെക്കു വേണ്ടി, ഒറ്റകെട്ടായുള്ള ആവശ്യത്തിനു ശക്തിപകരുവാന്‍  താല്‍പര്യമുള്ളവര്‍ വൈകുന്നേരം അഞ്ചു മണിക്കു തന്നെ കോഴിക്കോട് ബീച്ചിലെ കോര്‍പ്പറേഷന്‍  ഓഫീസിന്റെ പരിസരത്ത് എത്തിചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അംഗങ്ങളായ ജാബിര്‍ മലബാരി , നിയാസ് മാവൂര്‍ , ബിഷ്റുല്‍ ഹാഫി, ഷബിന്‍ മുഹമ്മദ്‌ ഇറാനി എന്നിവര്‍ അറിയിച്ചു .  കൂടുതല്‍ വിവരങ്ങള്‍ക്ക് 9037310731  എന്ന നമ്പറില്‍ ബന്ധപ്പെടുക .

'വ്യാജമുടി; ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്' പ്രകാശനം ചെയ്തു

കോഴിക്കോട് കേരളത്തിലെ പ്രമാദമായ കേശ വിവാദത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കുന്ന 'വ്യാജമുടിഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്പുസ്തകം പ്രകാശനം ചെയ്തുകോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് പ്രകാശന കര്‍മ്മം നടത്തിയത്മുസ്തഫ ഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി.

കാരന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മത സ്ഥാപനത്തില്‍ പ്രവാചകന്‍ മുഹമ്മദ് (യുടെ തിരുകേശമുണ്ടെന്ന അവകാശ വാദവുമായി സുന്നി വിഭാഗത്തിലെ ന്യൂനപക്ഷ ചേരിയായ കാന്തപുരം വിഭാഗം രംഗത്തു വന്നതോടെയാണ് കേശവിവാദം പൊട്ടിപ്പുറപ്പെടുന്നത്പ്രസ്തുത കേശത്തിലെ ആധികാരികതയെ ചോദ്യം ചെയ്ത് ഇതര മുസ്‍ലിം സംഘടനകള്‍ ഐക്യകണ്ഠേന പരസ്യ പ്രസ്താവനകള്‍ ഇറക്കുകയായിരുന്നുതുടര്‍ന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള സംവാദങ്ങളും ഖണ്ഡനങ്ങളുമായി കേരളീയ മുസ്‍ലിം സാമുദായിക പരിസരത്ത് മുടി വിവാദം കത്തിക്കയറി
മുടി പ്രവാചകന്‍റേതാണെന്ന് തെളിയിക്കാനുള്ള സനദ് (കൈമാറ്റ ശൃംഖല)കാന്തപുരത്തെ മുടിക്കില്ലെന്നതായിരുന്നു എതിര്‍ കക്ഷികളുടെ ആരോപണം.ഇതുവരെ കാന്തപുരം വിഭാഗം പ്രസ്തുത സനദ് ഹാജറാക്കയിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നുഅതേസമയം ആധികാരിക കൈമാറ്റ രേഖ തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിലാണ് കാന്തപുരം വിഭാഗംതങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പരസ്യമായി അവരിത് വെളിപ്പെടുത്തിയിട്ടില്ല.
ഇത്തരമൊരു സ്ഥിതി വിശേഷത്തിലാണ് മുടി വിവാദത്തിന്‍റെ യഥാര്‍ത്ഥ ഉള്ളുകളികള്‍ വെളിപ്പെടുത്തുന്ന പുസ്തകം പ്രകാശിതമാവുന്നത്സംഘടനാ പരമായ പക്ഷപാതിത്വങ്ങളില്ലാതെ സ്വതന്ത്രമായ അന്വേഷണമാണ് വ്യാജമുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള രീതിശാസ്ത്രമെന്ന് ഗ്രന്ഥകാരന്‍ ടിഅബ്ദുസ്സമദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുദാറുല്‍ ഹുദാ സ്റ്റുഡന്‍റ്സ് യൂണിയന്‍ (ഡി.എസ്.യുആണ് പുസ്തകം പുറത്തിറക്കുന്നത്.വ്യാജകേശാവതരണത്തിലൂടെ പ്രയോജകര്‍ പ്രവാചകനെ നിന്ദിക്കുന്നിടത്തേക്കു വരെ എത്തിയിരിക്കുകയാണെന്ന് പ്രസാധകര്‍ ആരോപിച്ചുകേരളീയ മുസ്‍ലിം സമൂഹത്തെ ബന്ധപ്പെട്ടവര്‍ മതപരമായ ആശയക്കുഴപ്പത്തിലാക്കിഅതിനുള്ള പരിഹാര ക്രയമാവും ഈ പുസ്തകംപ്രസാധകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് മുഹ്‍സിന്‍ കുറുന്പത്തൂര്‍ജാബിര്‍ തൃക്കരിപ്പൂര്‍,റശീദ് ഏലംകുളംസുഹൈല്‍ വിളയില്‍നൈസാം കുറ്റിപ്പുറംആഫ്താബ് കാസര്‍ഗോഡ് തുടങ്ങിയവര്‍ പങ്കെടുത്തു

 


"സത്യ സാക്ഷികളാവുക" സമസ്ത 85- വാര്‍ഷികം; പ്രബന്ധ മല്‍സരം നടത്തുന്നു


ഒന്നാം സ്ഥാനത്തിന്ന് 25000 രൂപ
കോഴിക്കോട് : റിയാദ് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമസ്ത സമ്മേളനത്തോടനുബന്ധിച്ച് "സത്യ സാക്ഷികളാവുക" എന്ന പ്രമേയത്തില്‍ പ്രബന്ധ മല്‍സരം നടത്തും.ഒന്നാം സ്ഥാനത്തിന്ന് 25000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000 രൂപയും 10000 രൂപയും സമ്മേളന വേദിയില്‍ വെച്ച് നല്‍ക്കും. പത്ത് പേജില്‍ അധികരിക്കത്ത പ്രബന്ധം 2011 ഡിസംബര്‍ 31ന് മുമ്പായി സ്വാഗത സംഘം ഓഫീസില്‍ എത്തിച്ചിരിക്കണം . mpmsunnimahal@gmail.com ഇ-മെയിലിലും അയക്കവുന്നതാണ്